യു.കെ.വാര്‍ത്തകള്‍

അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാതെ ജൂനിയര്‍ ഡോക്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കാലത്ത് 5 ദിവസ പണിമുടക്ക് തുടങ്ങി

പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രംഗം വഷളാക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അഞ്ചു ദിവസ പണിമുടക്ക് തുടങ്ങി. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ സമരം ഒഴിവാക്കണമെന്ന അധികൃതരുടെ അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാതെയാണ് 35% വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

ജൂണ്‍ 27 രാവിലെ ഏഴു മണിമുതല്‍ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു തെരഞ്ഞെടുപ്പ്.

കഴിഞ്ഞ 10 സമരങ്ങളില്‍ എന്‍എച്ച്എസിന് 1.4 മില്ല്യണ്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നത്. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ 11-ാം തവണയാണ് സമരം നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പിനോട് അടുത്ത് നടത്തുന്ന സമരം കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് യൂണിയന് അകത്ത് തന്നെ നിലപാട് നില്‍ക്കുമ്പോഴാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ അനാവശ്യമായ പണിമുടക്കാണ് നടത്തുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ചില സീനിയര്‍ അംഗങ്ങള്‍ തന്നെ കരുതുന്നു. കൂടാതെ അടുത്ത വെള്ളിയാഴ്ച അധികാരത്തിലെത്തുമെന്ന് കരുതുന്ന ലേബര്‍ ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് പാര്‍ട്ടിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

അഞ്ച് ദിവസത്തെ സമരത്തില്‍ ഏകദേശം 25,000 ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ഇതോടെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ 44 ദിവസം നീണ്ടുനില്‍ക്കും. 2023 മാര്‍ച്ചില്‍ 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് നടത്തിയ സമരമാണ് ഈ വിധം നീളുന്നത്.

കഴിഞ്ഞ 10 സമരങ്ങളില്‍ എന്‍എച്ച്എസിന് 1.4 മില്ല്യണ്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നത്. തടസ്സങ്ങള്‍ കുറയ്ക്കാന്‍ 1.7 ബില്ല്യണ്‍ പൗണ്ട് ചെലവാക്കേണ്ടിയും വന്നു. അടുത്ത അഞ്ച് ദിവസം സമാനമായ തടസ്സങ്ങള്‍ നേരിടുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം എന്‍എച്ച്എസില്‍ സര്‍വ്വത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ കുറ്റപ്പെടുത്തുന്നു.

വിശ്വാസയോഗ്യമായതും, നീതിപൂര്‍വ്വമായതുമായ ഒരു ഡീല്‍ വേണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും, സര്‍ക്കാരില്‍ നിന്നും അത് ലഭിക്കാതെ ആയതോടെയാണ് സമരം അനിവാര്യമായതെന്നും ബി എം എ പറയുന്നു.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions