യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്‍ നാളെ ബൂത്തിലേക്ക്; ബോറിസ് ജോണ്‍സനെയിറക്കി സുനാകിന്റെ അവസാനവട്ട പ്രചാരണം

ബ്രിട്ടന്‍ നാളെ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങവേ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ബോറിസ് ജോണ്‍സണ്‍നെ കളത്തിലിറക്കി റിഷി സുനാക്. ടോറി സീറ്റുകള്‍ നഷ്ടപ്പെടാതെ പിടിച്ചുനിര്‍ത്തുകയാണ് ലക്‌ഷ്യം. പ്രധാനമന്ത്രി സുനാകിന്റെ ക്ഷണം മുന്‍നിര്‍ത്തിയാണ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് അവസാന നിമിഷം പ്രചരണത്തിനായി എത്തിയത്. തീരുമാനം എടുക്കാത്ത വോട്ടര്‍മാര്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയാല്‍ അത് ദുരന്തങ്ങളുടേതാകുമെന്നാണ് ബോറിസ് മുന്നറിയിപ്പ് നല്‍കിയത്.

സുനാകുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ടോറി സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായാണ് ബോറിസ് രംഗത്തിറങ്ങിയത്. മധ്യ ലണ്ടനിലെ റാലിയിലാണ് ആവേശം ഉയര്‍ത്തി മുന്‍ പ്രധാനമന്ത്രി മടങ്ങിവന്നത്. റിഫോം പാര്‍ട്ടിയെ തുണയ്ക്കുന്ന വോട്ടര്‍മാര്‍ കീര്‍ സ്റ്റാര്‍മറെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു.

നിഗല്‍ ഫരാഗിന്റെ റഷ്യന്‍ പ്രേമം ഉയര്‍ത്തിക്കാണിച്ച ബോറിസ്, ലേബര്‍ പാര്‍ട്ടിയെ തെരഞ്ഞെടുത്താല്‍ നിര്‍ബന്ധിത സദാചാര പ്രവര്‍ത്തനങ്ങളും, അനിയന്ത്രിത ഇമിഗ്രേഷനും നേരിടേണ്ടി വരുമെന്നതിന് പുറമെ ഉയര്‍ന്ന ടാക്‌സ് വേണമെന്നുള്ളവര്‍ ലേബറിന് വോട്ട് ചെയ്താല്‍ മതിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉറക്കത്തിനുള്ള സമയം കഴിഞ്ഞും ജോലി ചെയ്യേണ്ടി വരുമെന്നും ബോറിസ് ലേബര്‍ നേതാവിനെ പരിഹസിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6ന് ശേഷം ജോലി ചെയ്യാറില്ലെന്ന് പ്രതിപക്ഷ നേതാവ് സമ്മതിച്ചിരുന്നു.

രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ടാണ് സുനാക് വിളിച്ചപ്പോള്‍ താന്‍ വന്നതെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തോടെ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയാല്‍ ഏറ്റവും ശക്തമായ ഇടത് ലേബര്‍ ഗവണ്‍മെന്റിനെയാണ് ലഭിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് അടുത്ത ആഴ്ച, ഈ വര്‍ഷം, ഉയര്‍ന്ന നികുതിയും, കൈയില്‍ ഏതാനും ആയിരങ്ങള്‍ മാത്രം അവശേഷിക്കുന്ന സ്ഥിതിയാണ് ആവശ്യമെങ്കില്‍ വ്യാഴാഴ്ച ലേബറിന് വോട്ട് ചെയ്യാം. എന്നാല്‍ നമ്മുടെ ജനാധിപത്യവും, സമ്പദ് വ്യവസ്ഥയും ശക്തമായി പിടിച്ചുനിര്‍ത്താനും, ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധത്തിനുമായി ചെലവഴിക്കണമെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യണമെന്ന് അറിയാമല്ലോ. നിങ്ങള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യണം, എനിക്കറിയാം നിങ്ങളത് ചെയ്യുമെന്ന്, ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

സര്‍വേകളില്‍ ലേബറിന് വലിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും ഇനിയും മനസ് തുറക്കാത്ത പത്തിലൊന്നു പേരിലാണ് ടോറികളുടെ പ്രതീക്ഷ.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions