യു.കെ.വാര്‍ത്തകള്‍

പൊതുഖജനാവ് നിറയ്ക്കാന്‍ ലേബറിന്റെ 50 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധന വരുമെന്ന്

ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ നികുതികളുടെ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മുന്‍ പ്രധാനമന്ത്രി റിഷി സുനാക് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ ലേബറിനെ വിജയിപ്പിക്കുന്നതില്‍ വോട്ടര്‍മാര്‍ ഒന്നിച്ചു അണിനിരന്നു. എന്തായാലും സമീപ ഭാവിയില്‍ തന്നെ ജനം നികുതി ഭാരം പേറേണ്ടി വരുമെന്നതാണ് നിലവിലെ അവസ്ഥ.

രാജ്യത്തെ നികുതിഭാരം 50 ബില്ല്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ ഈ ഗവണ്‍മെന്റ് തയ്യാറാകുമെന്നാണ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ വ്യക്തമാക്കുന്നത്. അധിക വരുമാനം നേടേണ്ടത് പുതിയ ഗവണ്‍മെന്റിന് അനിവാര്യമാണെന്നാണ് മുന്‍ ലേബര്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നികുതി വര്‍ദ്ധനയ്ക്കുള്ള വഴിമരുന്നാണ് ഇട്ടുവെയ്ക്കുന്നതെന്ന് ആശങ്കയും വ്യാപകമാണ്. പൊതുഖജനാവ് നേരിടുന്ന വെല്ലുവിളികളുടെ ആഴം മനസ്സിലാക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ചാന്‍സര്‍ പറഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ ലേബറിന്റെ നികുതി പദ്ധതികള്‍ രഹസ്യമാക്കി വെയ്ക്കുന്നുവെന്ന തങ്ങളുടെ ആരോപണം സത്യമാകുകയാണെന്ന് കണ്‍സര്‍വേറ്റീവുകള്‍ പറയുന്നു.

ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ ഉയര്‍ത്തില്ലെന്ന് ലേബര്‍ പ്രകടനപത്രിക പറഞ്ഞെങ്കിലും കീര്‍ സ്റ്റാര്‍മര്‍ പല പഴുതുകളും പ്രയോജനപ്പെടുത്തുമെന്ന് സുനാക് വാദിച്ചിരുന്നതായി ഷാഡോ സയന്‍സ് മന്ത്രി ആന്‍ഡ്രൂ ഗ്രിഫിത് പറഞ്ഞു. ഇതിനിടയിലാണ് എഐ പോലുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഉയര്‍ന്ന നികുതിഭാരം നേരിടേണ്ടി വരുമെന്ന് ടോണി ബ്ലെയര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പബ്ലിക് സര്‍വ്വീസുകള്‍ക്ക് പണം കണ്ടെത്താനായി ക്യാപിറ്റല്‍ ഗെയിന്‍സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ലേബര്‍ പാര്‍ട്ടി തേടുന്നത്. റേച്ചല്‍ റീവ്‌സ് ഒരു ഡസനോളം ടാക്‌സ് വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പുറമെ സ്വത്തുക്കള്‍ വില്‍ക്കുമ്പോഴുള്ള നികുതി വര്‍ദ്ധിപ്പിക്കാനും ലേബര്‍ നീക്കം നടത്തുന്നതായി പാര്‍ട്ടി ആഭ്യന്തര രേഖകള്‍ വെളിപ്പെടുത്തുന്നതായി ഗാര്‍ഡിയന്‍ പറയുന്നു. കൂടാതെ ബന്ധുക്കള്‍ക്ക് സമ്മാനമായി പണം, പ്രോപ്പര്‍ട്ടി, ഭൂമി എന്നിവ നല്‍കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറ്റുകയും ചെയ്യും.

ഏതെല്ലാം നികുതികളാണ് ഉയര്‍ത്തുകയെന്ന് ലേബര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിനൊന്നും കൃത്യമായ മറുപടി നല്‍കാന്‍ കീര്‍ സ്റ്റാര്‍മറോ, മറ്റ് നേതാക്കളോ തയ്യാറാകുന്നില്ല.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions