യു.കെ.വാര്‍ത്തകള്‍

90,000 പേരുടെ അഭയാര്‍ത്ഥി അപേക്ഷകള്‍ ഫാസ്റ്റ്ട്രാക്ക് രീതിയില്‍ പരിശോധിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്

കണ്‍സര്‍വേറ്റീവുകള്‍ റുവാന്‍ഡയിലേക്ക് നാടുകടത്താന്‍ ഇരുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ ഫാസ്റ്റ് ട്രാക്കായി പരിശോധിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. നാടുകടത്തല്‍ വിമാനങ്ങളില്‍ കയറേണ്ട ഏകദേശം 90,000 പേര്‍ക്കാണ് ഈ അവകാശം ലഭിക്കുന്നത്. ഇതില്‍ 60,000 പേരുടെ അപേക്ഷകളും സ്വീകരിക്കപ്പെടുമെന്നാണ് പ്രവചനം.

റുവാന്‍ഡ നാടുകടത്തല്‍ ഭീഷണി നേരിട്ട ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഇവരുടെ അപേക്ഷകള്‍ പ്രൊസസ് ചെയ്യുമെന്ന് അറിയിച്ചത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുന്നത് മുന്‍ പ്രധാനമന്ത്രി ഋഷി സുനാക് അസാധ്യമാക്കി മാറ്റിയിരുന്നു.

18 മാസം മുന്‍പ് ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ട് നിലവില്‍ വന്നതോടെ കേസുകളുടെ ബാക്ക്‌ലോഗ് കുത്തനെ വര്‍ദ്ധിച്ചു. റുവാന്‍ഡ സ്‌കീം പ്രകാരം വിമാനങ്ങള്‍ പറക്കാതിരുന്നതാണ് വിനയായത്. എന്നാല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കീര്‍ സ്റ്റാര്‍മര്‍ റുവാന്‍ഡ സ്‌കീം റദ്ദാക്കി. കൂടാതെ 90,000 പേരുടെ അപേക്ഷ പരിശോധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ, അല്‍ബേനിയ പോലുള്ള സുരക്ഷിത രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ക്ലെയിമുകള്‍ ആദ്യം പരിശോധിക്കുകയും, ഇത് തള്ളുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഇതോടെ ഇവരെ നാടുകടത്തും. കഴിഞ്ഞ ദിവസം ചാനല്‍ കുടിയേറ്റം നടത്തുന്നതിനിടെ ഒരു സ്ത്രീ മുങ്ങിമരിച്ചിരുന്നു.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions