യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിന്റെ ധനസ്ഥിതി പരിതാപകരം; ആരോഗ്യ സേവനങ്ങള്‍ക്ക് വെല്ലുവിളി

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് വൈറ്റ്ഹാളിലെ സ്‌പെന്‍ഡിംഗ് വാച്ച്‌ഡോഗിന്റെ മുന്നറിയിപ്പ്. കൂടുതല്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നല്‍കുന്ന പണം ഫണ്ടിലെ കുറവുകള്‍ ചേര്‍ന്നതോടെ ധനസ്ഥിതി മോശമാകുകയും, രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്ത അവസ്ഥയുമാണെന്ന് എന്‍എഒ ചൂണ്ടിക്കാണിച്ചു.

ആളുകളുടെ ആരോഗ്യം മോശമാകുന്ന സാഹചര്യം നേരിട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ എത്ര തുക ലഭിച്ചാലാണ് ഹെല്‍ത്ത് സര്‍വ്വീസ് നേരെനില്‍ക്കുകയെന്ന് എന്‍എഒ കൃത്യമായി പറഞ്ഞിട്ടില്ല. വര്‍ഷത്തില്‍ 38 ബില്ല്യണ്‍ പൗണ്ട് അധികം അനുവദിച്ചാലാണ് ഇതിന് ശേഷിയുണ്ടാകുകയെന്ന് ഒരു ഉറവിടം അടുത്തിടെ കണക്കാക്കിയിരുന്നു.

എന്‍എച്ച്എസിനെ രക്ഷപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഇതിന് സാധിക്കുമോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. സുപ്രധാനമായ തോതില്‍ പണം ഒഴുക്കാതെ സര്‍ജറിയിലും, എ&ഇ പരിചരണത്തിലും വെയ്റ്റിംഗ് ടൈം കുറയ്ക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ അമിതമായി പണം ചെലവാക്കുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളുടെ എണ്ണം വളരുന്നതും ആശങ്കയാണ്. ഇതിനെതിരെ എന്‍എഒ റിപ്പോര്‍ട്ടില്‍ ശക്തമായ ഭാഷയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

നിലവിലെ ഫണ്ടിംഗ് ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകാനാണ് ഉപകരിക്കുകയെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രോഗികളുടെ എണ്ണമേറുന്ന അവസ്ഥയില്‍ ബജറ്റ് ഉത്തേജനം നല്‍കിയാല്‍ മാത്രമാണ് എന്‍എച്ച്എസിന് പിടിച്ചുനില്‍ക്കാന്‍ കഴിയുക. ക്യാന്‍സര്‍, ഹൃദ്രോഗം, ഡിമെന്‍ഷ്യ, മറ്റ് മാരക രോഗങ്ങള്‍ എന്നിവയെല്ലാം കുത്തനെ വര്‍ദ്ധിക്കുമെന്നാണ് ആശങ്ക.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions