യു.കെ.വാര്‍ത്തകള്‍

ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി തേംസ് നദിയിലെറിഞ്ഞ ഷെഫിന് 22 വര്‍ഷം ജയില്‍



ഓണ്‍ലൈന്‍ അവിഹിത ബന്ധത്തിന്റെ പേരില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് 22 വര്‍ഷം ജയില്‍ശിക്ഷ. ഭാര്യയുടെ സ്‌കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി തേംസ് നദിയില്‍ വലിച്ചെറിയുകയാണ് ചെയ്തത്.

46-കാരനായ അമിനാന്‍ റഹ്മാനാണ് 24-കാരി ഭാര്യ സുമാ ബീഗത്തെ കൊലപ്പെടുത്തിയത്. കാമുകനായ 24-കാരന്‍ ഷാഹിന്‍ മിയയെ വീഡിയോ കോള്‍ ചെയ്ത് കൃത്യങ്ങള്‍ക്ക് സാക്ഷിയാക്കുകയും ചെയ്തു. ഈസ്റ്റ് ലണ്ടന്‍ ഡോക്ക്‌ലാന്‍ഡ്‌സിലെ ഫ്‌ളാറ്റില്‍ ബീഗത്തിന്റെ ചലനമറ്റ ശരീരം കിടക്കുന്നത് ഉള്‍പ്പെടെ വീഡിയോ കോളില്‍ കാണിച്ചു.

'നീ കാരണമാണ് എല്ലാം സംഭവിച്ചതെന്ന്' റഹ്മാന്‍ മിയയോട് ആക്രോശിച്ചു. രണ്ടും, നാലും വയസ്സുള്ള കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ചാണ് അമ്മയെ സ്യൂട്ട്‌കെയ്‌സിലാക്കിയത്. ഇതിന് ശേഷം പെട്ടി ലിയാ നദിയില്‍ ഉപേക്ഷിച്ചു. പത്ത് ദിവസത്തിന് ശേഷം തേംസിന്റെ കരയില്‍ പെട്ടി അടിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്.

അമ്മയെ കൊലപ്പെടുത്തുന്നതിന് സാക്ഷിയായ മകന്‍ ഇത് എന്തോ കളിയാണെന്ന് കരുതി പുതപ്പിച്ച ഷീറ്റിന് അടിയില്‍ ഒപ്പം കയറിക്കിടന്നു. കുട്ടിയെ ഒപ്പം കൂട്ടിയാണ് റഹ്മാന്‍ സ്യൂട്ട്‌കെയ്‌സ് ഉപേക്ഷിച്ചത്. ചെറിയ കുട്ടിയുടെ മനസ്സില്‍ അമ്മയുടെ കൊലപാതകം എക്കാലവും മാനസികമായ മുറിവായി നിലകൊള്ളുമെന്ന് കോടതി നിരീക്ഷിച്ചു.

സംഭവത്തില്‍ ചുരുങ്ങിയത് 22 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് റഹ്മാന് ജഡ്ജ് വിധിച്ചത്. തന്റെ പ്രായത്തിലുള്ള ഒരാള്‍ക്കൊപ്പം പുതിയ ജീവിതം ആരംഭിക്കാനുള്ള ബീഗത്തിന്റെ മോഹമാണ് റഹ്മാന്‍ അവസാനിപ്പിച്ച് കളഞ്ഞതെന്ന് കോടതി വ്യക്തമാക്കി.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions