യു.കെ.വാര്‍ത്തകള്‍

സന്ദര്‍ലന്‍ഡ് കലാപം; മോസ്‌കും പോലീസ് സ്റ്റേഷനും ആക്രമിച്ചു; കാറിന് തീയിട്ടു; പോലീസുകാര്‍ക്ക് പരിക്ക്

സന്ദര്‍ലന്‍ഡില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ അക്രമികള്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും തൊട്ടടുത്തുള്ള കെട്ടിടത്തിന് തീയിടുകയും മോസ്‌കിന് നേരെയും ആക്രമണം ഉണ്ടായി. ഒരു കാറും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി, സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി നോര്‍ത്തംബ്രിയ പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി, ഒരു മോസ്‌കിന് വെളിയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസിനു നേരെ അക്രമികള്‍ ബിയര്‍ ക്യാനുകളും കല്ലുകളും എറിഞ്ഞു. ഇവിടെ വെച്ചായിരുന്നു കാര്‍ അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച സൗത്ത്‌പോര്‍ട്ടില്‍ ഒരു ഡാന്‍സ് ക്ലാസ്സില്‍ വെച്ച് മൂന്നു പെണ്‍കുട്ടികളെ കുത്തിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ അങ്ങോളമിങ്ങോളം സംഘര്‍ഷം പുകയുകയാണ്.

ഗുരുതരമായ, നീണ്ടുനിന്ന അക്രമങ്ങളാണ് നടന്നതെന്ന് നോര്‍ത്തംബ്രിയ പോലീസ് ചീഫ് സുപ്രണ്ട് ഹെലെന ബാരോണ്‍ പറഞ്ഞു. അത് തികച്ചും അപലപനീയമാണെന്നും അവര്‍ തുടര്‍ന്നു. ഈ ക്രിമിനല്‍ സംഭവത്തിന് കാരണക്കാരായവരെ കണ്ടുപിടിക്കാന്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ സ്വീകാര്യമല്ലെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ മൂന്ന് പോലീസുകാരില്‍ ഒരാള്‍ ആശുപത്രി വിട്ടു. മറ്റ് രണ്ട് പേര്‍ അശുപത്രിയില്‍ തന്നെ തുടരുകയാണ്.

ആള്‍ക്കൂത്തില്‍ നിന്നും ഇസ്ലാമിക വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കൊപ്പം തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ, ടോമി റോബിന്‍സണ്‍ എന്ന് അറിയപ്പെടുന്ന സ്റ്റീഫന്‍ യാക്സ്ലി ലെനന് അനുകൂലമായ മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു. സൗത്ത്‌പോര്‍ട്ടില്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായ വ്യക്തി അഭയാര്‍ത്ഥിയാണെന്നും, അടുത്തിടെ യു കെയില്‍ എത്തിയതാണ് എന്നുമുള്ള വ്യാജ വാര്‍ത്ത യാക്സ്ലി - ലെനന്റെ എക്സ് അക്കൗണ്ടിലൂടെ പ്രചരിച്ചിരുന്നു.

പ്രതിഷേധക്കാരെ തടയുവാന്‍ സന്ദര്‍ലന്‍ഡില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരുന്നു. അവരില്‍ ചിലര്‍ മുഖംമൂടി ധരിച്ചായിരുന്നു എത്തിയിരുന്നത്. പോലീസുകാര്‍ക്ക് നേരെ കുപ്പികളും കല്ലും വലിച്ചെറിഞ്ഞ ആള്‍ക്കൂട്ടം, 'ഇതാരുടെ തെരുവാണ്, ഞങ്ങളുടെ തെരുവ്' എന്ന് ഉച്ചത്തില്‍ വിളിക്കുന്നുമുണ്ടായിരുന്നു. പോലീസിനേ ആക്രമിക്കുന്നവര്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി .

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions