യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ തെരുവുകള്‍ കലാപ കലുഷിതം; കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു

സൗത്ത്‌പോര്‍ട്ടില്‍ നടന്ന കത്തിക്കുത്തും, മൂന്നു കുട്ടികളുടെ കൊലപാതകവും തീവ്രവലതുപക്ഷം കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്നു. കൊലപാതകങ്ങളുടെയും പേരിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ബ്രിട്ടനിലെ തെരുവുകളില്‍ അരങ്ങേറുന്നതിനിടെ കൊള്ളയും, കലാപവും ശക്തമാവുകയാണ്. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നിരവധി ഭാഗങ്ങളില്‍ കടകള്‍ തല്ലിത്തകര്‍ക്കുകയും, കവര്‍ച്ചയ്ക്ക് ഇരയാക്കുകയും ചെയ്തു.

ഒന്‍പത് നഗരങ്ങളിലാണ് അക്രമികളും, പോലീസും ഇതുവരെ ഏറ്റുമുട്ടിയത്. സൗത്ത്‌പോര്‍ട്ടിലെ കൊലപാതകങ്ങള്‍ അഭയാര്‍ത്ഥി നടത്തിയതാണെന്ന പ്രചരണത്തിന്റെ ചുവടുപിടിച്ചാണ് പ്രതിഷേധങ്ങള്‍. ഇത് തെറ്റാണെന്ന് കോടതി തന്നെ വ്യക്തമാക്കിയെങ്കിലും പ്രതിഷേധങ്ങള്‍ കുടിയേറ്റ വിരുദ്ധ നിലയിലേക്ക് പടരുകയാണ്.

ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, സണ്ടര്‍ലാന്‍ഡ്, പോര്‍ട്‌സ്മൗത്ത്, ഹള്‍, ബ്ലാക്ക്പൂള്‍, ബ്രിസ്റ്റോള്‍, ബെല്‍ഫാസ്റ്റ് സ്റ്റോക്ക്, നോട്ടിംഗ്ഹാം, ലീഡ്‌സ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് കലാപകാരികള്‍ തെരുവിലിറങ്ങിയത്. ഇതോടൊപ്പം ഈ ഭാഗങ്ങളിലെ ഷോപ്പുകളില്‍ നിന്നും അക്രമികള്‍ വൈന്‍ ബോട്ടിലും, ഷൂവും, ഫോണുകളും വരെ കൊള്ളയടിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്. ലിവര്‍ പൂളില്‍ മുഖത്ത് കാര്യമായ പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് ഓഫീസര്‍മാര്‍ക്ക് നേരെ കല്ലേറും, അക്രമങ്ങളും രൂക്ഷമായതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവങ്ങളില്‍ 90-ലേറെ പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെരുവുകളെ സുരക്ഷിതമാക്കാന്‍ പോലീസിന് എല്ലാ നടപടികളും കൈക്കൊള്ളാമെന്നും, ഇതിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.

അക്രമങ്ങള്‍ക്ക് ബ്രിട്ടീഷ് തെരുവുകളില്‍ സ്ഥാനമില്ലെന്നും, അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഹോം സെക്രട്ടറി യുവെറ്റ് കൂപ്പറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം തെമ്മാടികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്ന പോലീസിന് എല്ലാ പിന്തുണയുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത അക്രമ സംഭവങ്ങളിലായി ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇനിയും അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നും യുവെറ്റ് കൂപ്പര്‍ അറിയിച്ചു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions