യു.കെ.വാര്‍ത്തകള്‍

വിസാ നിയന്ത്രണങ്ങള്‍: ബ്രിട്ടനെ കൈവിട്ട് വിദേശ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍മാര്‍; ആപ്ലിക്കേഷന്‍ 81% ഇടിഞ്ഞു

കുടിയേറ്റത്തില്‍ വെട്ടിക്കുറവ് വരുത്താന്‍ മുന്‍ ടോറി ഗവണ്‍മെന്റ് നടപ്പിലാക്കിയ വിസാ നിയന്ത്രണങ്ങള്‍ മൂലം യുകെയിലേക്കുള്ള ഹെല്‍ത്ത് & കെയര്‍ ആപ്ലിക്കേഷന്‍ നല്‍കുന്നതില്‍ 81% കുറവ്. സ്റ്റുഡന്റ്, വര്‍ക്കര്‍ വിസകള്‍ക്കായുള്ള അപേക്ഷകളില്‍ 35 ശതമാനത്തിന്റെയാണ് കുറവ്. ബ്രിട്ടനിലേക്ക് വരാനായി ശ്രമിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണത്തില്‍ കാല്‍ശതമാനത്തോളം കുറവ് വന്നതായാണ് ഹോം ഓഫീസ് കണക്കുകള്‍. മുന്‍ കണ്‍സര്‍വേറ്റീവ് ഭരണകൂടം നിയമപരമായ കുടിയേറ്റത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായാണ് ഈ ഇടിവ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ ഹെല്‍ത്ത് & കെയര്‍ സ്റ്റാഫ്, സ്‌കില്‍ഡ് വര്‍ക്കര്‍, സ്റ്റുഡന്റ്‌സ് എന്നിവരുടെ വിസാ ആപ്ലിക്കേഷനുകളില്‍ 35 ശതമാനം കുറവ് വന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് എന്‍എച്ച്എസിലോ, കെയര്‍ ഹോമുകളിലോ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരുടെ എണ്ണത്തിലാണ്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസകളില്‍ 81 ശതമാനം ഇടിവാണ് നേരിട്ടത്. മാര്‍ച്ചില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെയാണ് ഈ കുത്തനെയുള്ള കുറവ്. കെയര്‍ വര്‍ക്കര്‍മാരുടെ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാനുള്ള അവകാശം നേരത്തെ എടുത്ത് കളഞ്ഞിരുന്നു.

ഈ ജൂലൈയില്‍ കേവലം 2900 അപേക്ഷകള്‍ മാത്രമാണ് ഹോം ഓഫീസിന് ലഭിച്ചത്. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള തങ്ങളുടെ പദ്ധതികള്‍ വിജയം കാണുന്നതായും, എന്നാല്‍ ലേബര്‍ ഭരണകൂടം ഇത് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് മുതലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 16,200 അപേക്ഷകര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത് വെറും 2900 പേരായാണ് കുറഞ്ഞത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions