യു.കെ.വാര്‍ത്തകള്‍

തീവ്രവലത് കലാപങ്ങളുടെ ആഘാതം വര്‍ഷങ്ങള്‍ തുടരാമെന്ന് ജസ്റ്റിസ് സെക്രട്ടറി

തീവ്രവലത് കലാപങ്ങളുടെ ആഘാതം മാസങ്ങളും, വര്‍ഷങ്ങളും തുടരും; മുന്നറിയിപ്പുമായി ജസ്റ്റിസ് സെക്രട്ടറി; പോലീസ് കുറ്റം ചുമത്തുന്ന കലാപകാരികളെ കൈകാര്യം ചെയ്യാന്‍ കോടതികള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും
യുകെയിലെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ തീവ്രവലത് കലാപങ്ങളുടെ പ്രത്യാഘാതം വരും മാസങ്ങളിലും, ചിലപ്പോള്‍ വര്‍ഷങ്ങളിലും നീണ്ടുനില്‍ക്കാമെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മെഹ്മൂദ്. പോലീസ് കുറ്റം ചുമത്തുന്ന കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതികള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സെക്രട്ടറിയുടെ പ്രതികരണം.

ജൂലൈ 29ന് സൗത്ത്‌പോര്‍ട്ടില്‍ നടന്ന കത്തിക്കുത്തില്‍ മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യുകെയില്‍ തീവ്രവലത് വിഭാഗങ്ങള്‍ കലാപങ്ങള്‍ അഴിച്ചുവിട്ടത്. കൊലയാളി യുകെയിലേക്ക് ബോട്ടിലെത്തിയ അഭയാര്‍ത്ഥിയാണെന്ന വ്യാജ പ്രചരണമായിരുന്നു ഇതിലേക്ക് വഴിതെളിച്ചത്.

കലാപങ്ങള്‍ നടത്തിയ 779 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ പറഞ്ഞു. 349 പേര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തി. 'ഈ വെല്ലുവിളി നേരിടാന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് സാധിക്കുമെന്ന് തെളിയിച്ച് കഴിഞ്ഞു. കൂടുതല്‍ കുറ്റകൃത്യങ്ങളും, അരാജകത്വങ്ങളും ഉണ്ടായാല്‍ നീതി ലഭ്യമാക്കും. അവസാനത്തെ കുറ്റവാളിയെ വരെ ജയിലിലാക്കും', ജസ്റ്റിസ് സെക്രട്ടറി പറഞ്ഞു.

എന്നാല്‍ കണ്‍സര്‍വേറ്റീവുകളില്‍ നിന്നും ഏറ്റെടുത്ത ജസ്റ്റിസ് സിസ്റ്റം കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കിയെന്ന് ഷബാന മഹ്മൂദ് പറഞ്ഞു. ക്രൗണ്‍ കോടതികളിലെ റെക്കോര്‍ഡ് കെട്ടിക്കിടക്കലും, ജയിലുകള്‍ നിറയുന്ന സാഹചര്യവുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions