യു.കെ.വാര്‍ത്തകള്‍

കേരളത്തെ വെല്ലുന്ന ചൂടില്‍ പൊള്ളി ബ്രിട്ടന്‍; കേംബ്രിഡ്ജില്‍ രേഖപ്പെടുത്തിയത് 34-8 ഡിഗ്രി

ലണ്ടന്‍: കേരളത്തിലെ ചൂടേറിയ വേനല്‍ക്കാലത്തെ അനുസ്മരിപ്പിച്ചു ബ്രിട്ടനും ചുട്ടുപൊള്ളുന്നു. ബ്രിട്ടീഷുകാര്‍ ഇന്നലെ അനുഭവിച്ചത് ഈവര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം ആണ്. രാജ്യത്തിന്റെ പലഭാഗത്തും ഉച്ചയോടെ താപനില 33 ഡിഗ്രിക്ക് മുകളിലെത്തി. കേംബ്രിഡ്ജില്‍ രേഖപ്പെടുത്തിയത് 34-8 ഡിഗ്രി താപനിലയാണ്. സെന്‍ട്രല്‍ ഇംഗ്ലണ്ടിലും സൗത്ത് ഇഗ്ലണ്ടിലുമാണ് ചൂടില്‍ ജനങ്ങള്‍ ഏറ്റവും വലഞ്ഞത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ രാവിലെ ലഭിച്ച ചാറ്റല്‍ മഴയും വൈകിട്ട് ഇടിയോടുകൂടിയെത്തിയ മഴയും ആശ്വാസമായി.

ഇംഗ്ലണ്ടില്‍ പലേടത്തും യെല്ലോ, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാണ് അധികൃതര്‍ ചൂടിനെ നേരിടാന്‍ തയാറാകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഈ ജാഗ്രതാ നിര്‍ദേശം ബുധനാഴ്ചവരെ തുടരും. ലണ്ടന്‍ നഗരത്തില്‍ എല്ലായിടത്തും മുപ്പത് ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നലെ താപനില.

ഇതിനു മുമ്പ് ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത് ജൂലൈ മുപ്പതിനായിരുന്നു, 32 ഡിഗ്രി. 1961 മുതല്‍ ഇതുവരെ പതിനൊന്നു തവണ മാത്രമാണ് പകല്‍ താപനില 34 ഡിഗ്രിക്ക് മുകളില്‍ എത്തിയിട്ടുള്ളത്. ഇതില്‍ ആറുതവണയും പത്തുവര്‍ഷത്തിനുള്ളിലാണ് സംഭവിച്ചത്. അതിലൊരു ദിനമായിരുന്നു ഇന്നലെ. കാലാവസ്ഥയിലുണ്ടാകുന്ന ഗൗരവമായ വ്യതിയാനം വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

ഇതിനു മുമ്പ് 2022 ജൂലൈയില്‍ ലിങ്കണ്‍ ഷെയറിലാണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. 40.3 ഡിഗ്രിയാണ് ഈ റെക്കോര്‍ഡ് താപനില. കനത്ത ചൂടിനു പിന്നാലെ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ പലഭാഗത്തും അതിശക്തമായ ഇടിയോടെ മഴയും മെറ്റ് ഓഫിസ് പ്രവചിക്കുന്നുണ്ട്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions