യു.കെ.വാര്‍ത്തകള്‍

മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ യുകെ സ്‌കൂള്‍ ലീവേഴ്‌സിന് കൂടുതല്‍ സീറ്റുകള്‍ നല്‍കി

എ-ലെവല്‍ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതായതും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതും മൂലം ഉയര്‍ന്ന ഫീസുള്ള യൂണിവേഴ്‌സിറ്റികള്‍ 13% അധികം യുകെ സ്‌കൂള്‍ ലീവേഴ്‌സിനെ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച എ-ലെവല്‍ ഫലങ്ങള്‍ രേഖപ്പെടുത്തിയതോടെയാണ് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തത്.

റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ യുകെ സ്‌കൂള്‍ ലീവേഴ്‌സിന് ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് കുറഞ്ഞതാണ് ഇതിന് കാരണമായത്.

കൂടാതെ കോവിഡ് മഹാമാരി കാലത്ത് പ്രവേശിപ്പിച്ച വന്‍തോതിലുള്ള അണ്ടര്‍ഗ്രാജുവേറ്റുകള്‍ ഒഴിഞ്ഞുപോയതും മിക്ക യൂണിവേഴ്‌സിറ്റികള്‍ക്കും അനുഗ്രഹമായി. വ്യാഴാഴ്ച എ ലെവല്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മെച്ചപ്പെട്ട ഗ്രേഡുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

ഉയര്‍ന്ന ഫീസുള്ള സ്ഥാപനങ്ങളില്‍ 100,000 പതിനെട്ട് വയസ്സുകാര്‍ ഇതിനകം അഡ്മിഷന്‍ നേടിയതായി യുകാസ് വ്യക്തമാക്കി. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനമാണ് വര്‍ദ്ധനവ്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions