യു.കെ.വാര്‍ത്തകള്‍

ദിവസം 14,000 എന്‍എച്ച്എസ് ബെഡുകളില്‍ ഡിസ്ചാര്‍ജ് ചെയ്യേണ്ട രോഗികള്‍ കുടുങ്ങി കിടക്കുന്നു

എന്‍എച്ച്എസ് ആശുപത്രികളില്‍ ആവശ്യത്തിന് ബെഡുകള്‍ ലഭ്യമല്ലാതെ പോകുന്നതിന് പിന്നില്‍ പ്രധാനപ്പെട്ട കാര്യം എന്‍എച്ച്എസ് ബെഡുകളില്‍ ഡിസ്ചാര്‍ജ് ചെയ്യേണ്ട രോഗികള്‍ കുടുങ്ങി കിടക്കുന്നതാണ്. ആരോഗ്യം വീണ്ടെടുത്ത രോഗികളെ വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പലപ്പോഴും ഇതിലേക്ക് നയിക്കുന്നത്. ഇപ്പോഴും ദിവസേന 14,000 രോഗികള്‍ എന്‍എച്ച്എസ് ആശുപത്രി ബെഡുകളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പര്യാപ്തമായ തോതില്‍ കാത്തിരിക്കുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ പരിചരണത്തിലേക്ക് ആളുകളെ ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടാന്‍ 20 ശതമാനത്തോളം കെയര്‍ സേവനദാതാക്കള്‍ ആഴ്ചകള്‍ കാത്തിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ വെളിച്ചത്ത് വരുന്നത്.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ 568 കെയര്‍ ഹോമുകളിലും, ഹോം കെയര്‍ പ്രൊവൈഡര്‍മാര്‍ക്കിടയിലും നടത്തിയ സര്‍വ്വെയില്‍ വ്യാപകമായ പ്രാദേശിക വ്യത്യാസങ്ങളാണ് കണ്ടെത്തിയത്.

എന്‍എച്ച്എസ് ആശുപത്രി ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങളിലെ അപര്യാപ്തത, ആശയവിനിമയങ്ങളിലെ കുറവ്, കെയര്‍ പരിശോധനയ്ക്കുള്ള രോഗികളുടെ കാത്തിരിപ്പ്, ഗതാഗത സംവിധാനത്തിലെ അപര്യാപ്തത എന്നിവയെല്ലാം രോഗികള്‍ ആശുപത്രി വിട്ടിറങ്ങുന്നതിന് കാലതാമസം സൃഷ്ടിക്കുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions