യു.കെ.വാര്‍ത്തകള്‍

വരും ദിവസങ്ങളില്‍ യുകെ നേരിടേണ്ടത് ശക്തമായ കാറ്റും മഴയും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

ബ്രിട്ടന്റെ പല ഭാഗങ്ങളിലും വനലിനു പരിസമാപ്തി കുറിച്ച് വരും ദിവസങ്ങളില്‍ കനത്ത കാറ്റും മഴയുമായിരിക്കുമെന്ന് മെറ്റ് ഓഫീസ്. പലയിടങ്ങളിലും യെല്ലോ വാര്‍ണിംഗും നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച വരെ നിലനില്‍ക്കും. പ്രധാനമായും ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളിലും വെയ്ല്‍സിലുമായിരിക്കും മുന്നറിയിപ്പ് നിലനില്‍ക്കുക.

മഴയെത്തുന്നതോടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് വരും. ഇന്ന് പകലോടെ മഴ കൂടുതല്‍ ശക്തവും വ്യാപകവുമാകുമെന്നാന് പ്രവചനം. കുറവ് സമയത്തിനുള്ളില്‍ വലിയ തോതില്‍ മഴ ലഭിക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇത് ചില റോഡുകളിലെങ്കിലും ഡ്രൈവിംഗ് ദുഷ്‌കരമാക്കും. ട്രെയിന്‍ ഗതാഗതവും ചിലയിടങ്ങളില്‍ തടസ്സപ്പെട്ടേക്കാം.

വൈകിട്ടോടെ പല ഭാഗങ്ങളിലും മഴ കൂടുതല്‍ ശക്തമാവും. ഇത് വെള്ളിയാഴ്ചയും തുടരും 80 മുതല്‍ 100 മി.മീ. മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ഇന്ന് കനത്ത മഴ പടിഞ്ഞാറന്‍ ദിക്കിലേക്ക് വ്യാപിക്കും. തെക്ക് പടിഞ്ഞാറന്‍ മേഖലയിലായിരിക്കും കനത്ത മഴ ഉണ്ടാവുക. കുറച്ച് നേരത്തേക്കാണെങ്കിലും ശക്തിയേറിയ കാറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വരെ അനുഭവപ്പെടും.

വെള്ളിയാഴ്ച്ച രാവിലെ തെക്കന്‍ തീരങ്ങളിലായിരിക്കും കൂടുതലായി മഴ അനുഭവപ്പെടുക. പിന്നീട് വൈകിട്ടോടെ അത് പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിന്റെ ചില ഭാഗങ്ങളിലേക്കും വെയ്ല്‍സിലേക്കും വ്യാപിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ യാത്രക്ക് പുറപ്പെടുന്നതിന് മുന്‍പായി, നിങ്ങള്‍ക്ക് പോകേണ്ട സ്ഥലത്തേക്കുള്ള റോഡിന്റെ അവസ്ഥ എന്താണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions