യു.കെ.വാര്‍ത്തകള്‍

ടോറി നേതൃ സ്ഥാനത്തേക്കു മത്സരിക്കുന്നവരുടെ എണ്ണം നാലായി കുറഞ്ഞു

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരം മുറുകുമ്പോള്‍ മുന്‍ കാബിനറ്റ് മന്ത്രി മെല്‍ സ്‌ട്രൈഡ് അടക്കം പുറത്തായി. നിലവില്‍ നാലുപേരാണ് മത്സര രംഗത്തുള്ളത്. മുന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക് നിലവില്‍ 33 വോട്ടുകളോടെ മുന്നിട്ട് നില്‍ക്കുകയാണ്. 28 വോട്ടുകളുമായി കെമി ബാഡ്‌നോക്ക് രണ്ടാം സ്ഥാനത്ത് എത്തി. ജെയിംസ് ക്ലെവര്‍ലിക്കും ടോം ടുഗന്‍ഡട്ടിനും 21 വോട്ടുകള്‍ വീതം ലഭിച്ചു. ടോറി എം പിമാര്‍ പങ്കെടുത്ത വോട്ടിംഗില്‍ മെല്‍ സ്‌ട്രൈഡിന് വെറും 16 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അടുത്ത മാസത്തെ പാര്‍ട്ടി സമ്മേളനത്തിന് ശേഷം എം പി മാര്‍ക്കിടയില്‍ അടുത്ത വട്ട വോട്ടിംഗ് നടക്കും. സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേര്‍ മാത്രമാകുമ്പോള്‍, നേതാവ് ആരെന്ന് തീരുമാനിക്കുന്നതിന് പാര്‍ട്ടി അംഗങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കും. മത്സരത്തില്‍ നിന്നു പുറത്തായെങ്കിലും, മത്സരം ശരിക്കും ആസ്വദിച്ചു എന്നാണ് പുറത്തായതിനു ശേഷം സ്‌ട്രൈഡ് എക്‌സില്‍ പ്രതികരിച്ചത്. മത്സരത്തിന്റെ ഭാഗമായി ധാരാളം പേരുമായി കൂടിക്കാഴ്ചകള്‍ നടത്താന്‍ സാധിച്ചു എന്നും, തങ്ങളുടെ പാര്‍ട്ടിക്ക് ഇപ്പോഴും ശക്തമായ അടിത്തറയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ വിജയിക്കുന്നയാള്‍ റിഷി സുനാകിന് പകരം പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കും. റിഷിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞയാഴ്ച നടന്ന, എം പി മാരുടെ ആദ്യ റൗണ്ട് വോട്ടിംഗില്‍ മുന്‍ ഹോം സെക്രട്ടറി ആയ പ്രീതി പട്ടേല്‍ പുറത്തായിരുന്നു. രണ്ടാം റൗണ്ടില്‍ ജെന്റിക്കും ബാഡ്‌നോക്കും തങ്ങളുടെ വോട്ടുനില അല്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. ക്ലെവര്‍ലിക്ക്, ഒന്നാം റൗണ്ടില്‍ ലഭിച്ച 21 വോട്ടുകള്‍ തന്നെ രണ്ടാം റൗണ്ടിലും ലഭിച്ചപ്പോള്‍ ടുഗന്‍ഡട്ടിന് കഴിഞ്ഞ റൗണ്ടിനേക്കാള്‍ 4 വോട്ടുകള്‍ കൂടുതലായി ലഭിച്ചു.

മുന്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറിയായ സ്‌ട്രൈഡ് കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് കടുത്ത സുനാക് പക്ഷക്കാരനായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. പല മാധ്യമങ്ങളിലും സുനാകിന്റെ നയങ്ങളെ പ്രതിരോധിക്കാന്‍ എത്തിയിരുന്നത് അദ്ദേഹമായിരുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions