യു.കെ.വാര്‍ത്തകള്‍

എട്ടു മാസത്തോളം ദിവസം 13 മണിക്കൂര്‍ ജോലി ചെയ്യിപ്പിച്ചു; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് 87000 പൗണ്ട് നഷ്ടപരിഹാരം

അധിക ജോലി ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുന്ന സാഹചര്യത്തില്‍ പലരും ജോലി ഉപേക്ഷിക്കുന്നുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി നിരവധി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഒഴിവുകള്‍ അതേപടി തുടരുകയുമാണ്. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി ചെയ്യിപ്പിച്ച മേധാവികള്‍ 87000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നിരിക്കുകയാണ് .

എന്‍എച്ച്എസ് സൈക്കോളജിസ്റ്റായ ഡോ പിപ്പാ സ്റ്റാള്‍വര്‍ത്തിക്ക് 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷിഫ്റ്റുകളാണ് ജോലി ചെയ്യേണ്ടിവന്നത്. എട്ടു മാസക്കാലം ഈ അവസ്ഥ തുടര്‍ന്നു. വന്‍ തോതിലാണ് ഇവര്‍ക്ക് മേല്‍ ജോലി ഭാരം വന്നതെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ വ്യക്തമാക്കി.

ഹെല്‍ത്ത് സര്‍വ്വീസ് തനിക്ക് ഒരു പിന്തുണയും നല്‍കിയില്ലെന്ന് കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജസിറ്റ് പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ പരിചരിക്കാന്‍ സഹായം വേണമെന്ന് അപേക്ഷിച്ചിട്ടും മേധാവികള്‍ പരിഗണിച്ചില്ല. തന്റെ ആവശ്യം പലതവണ പറഞ്ഞിട്ടും ശ്രദ്ധിക്കാതെ വന്നതോടെ ഇവര്‍ ജോലി രാജിവച്ചു. 2009 മുതല്‍ സൗത്ത് വെസ്റ്റ് ലണ്ടന്‍ അന്‍ഡ് സെന്റ് ജോര്‍ജ്ജസ് മെന്റല്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിലെ ട്രൊമാറ്റിക് സ്‌ട്രെസ് സര്‍വീസില്‍ ക്ലിനിക്കല്‍ ലീഡായി ഡോ സ്റ്റാള്‍വര്‍ത്തി ജോലി ചെയ്തിരുന്നു.

2019 നവംബറില്‍ രാജിവയ്ക്കുന്നത് വരെ തുടരുന്നു. 2019 ഡനുവരി മുതല്‍ റഫറലുകള്‍ വര്‍ദ്ധിച്ചതോടെ താനും ടീമും അധിക സമയം ജോലി ചെയ്യുന്നതായി മേധാവികളെ അറിയിച്ചിരുന്നു. തനിക്കൊപ്പം ജോലി ചെയ്യുന്നവരും നിരാശയിലായിരുന്നു. പിന്നാലെയാണ് ഡോക്ടര്‍ രാജിവച്ചത്. 87000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് ഇപ്പോള്‍ ട്രിബ്യൂണല്‍ വിധിച്ചത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions