യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് മറ്റേണിറ്റി സേവനങ്ങളും ദുരവസ്ഥയില്‍; പകുതിയോളം യൂണിറ്റുകളും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

വളരെ ശ്രദ്ധ വേണ്ട എന്‍എച്ച്എസ് മറ്റേണിറ്റി സേവനങ്ങള്‍ തകര്‍ച്ച നേരിടുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. നൂറുകണക്കിന് കുഞ്ഞുങ്ങളും, അമ്മമാരും മരിച്ച ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് മറ്റേണിറ്റി വാര്‍ഡുകളില്‍ മാത്രമല്ല, രാജ്യത്ത് ഉടനീളം ഈ അവസ്ഥ വ്യാപകമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ സുപ്രധാന റിവ്യൂ കണ്ടെത്തി.

നൂറുകണക്കിന് കുഞ്ഞുങ്ങളും, അമ്മമാരും മരിച്ച ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് മറ്റേണിറ്റി വാര്‍ഡുകളില്‍ മാത്രമല്ല, രാജ്യത്ത് ഉടനീളം ഈ അവസ്ഥ വ്യാപകമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ സുപ്രധാന റിവ്യൂ കണ്ടെത്തി.

സ്ഥിതി ദേശീയ നാണക്കേടാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു. മൂന്നില്‍ രണ്ട് സേവനങ്ങളും മെച്ചപ്പെടുത്തല്‍ ആവശ്യമുള്ളതോ, അല്ലെങ്കില്‍ അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് അപര്യാപ്തമോ ആണെന്ന് സിക്യൂസി പറയുന്നു.

തെറ്റുകളില്‍ നിന്നും മറ്റേണിറ്റി യൂണിറ്റുകള്‍ പാഠം പഠിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. വീഴ്ചകള്‍ സാധാരണമെന്ന മനോഭാവത്തിലേക്ക് മാറുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം ഒഴിവാക്കാന്‍ കഴിയാത്ത സംഭവങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കപ്പെടുന്നത്. ദേശീയ തലത്തില്‍ തന്നെ നടപടി ആവശ്യമാണെന്ന് റെഗുലേറ്റര്‍ അസാധാരണ നീക്കത്തില്‍ വ്യക്തമാക്കി. കുറവുകള്‍ പരിഹരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോട് കൂടിയ നിക്ഷേപം വേണമെന്നും സിക്യൂസി പറഞ്ഞു.

എന്നാല്‍ ആയിരക്കണക്കിന് ജീവനുകള്‍ ഭീഷണി നേരിടുന്ന സ്ഥിതിയില്‍ നിര്‍ദ്ദേശങ്ങള്‍ പര്യാപ്തമല്ലെന്ന് പ്രചാരകര്‍ കുറ്റപ്പെടുത്തി. മറ്റേണിറ്റി സേവനങ്ങള്‍ ശരിയാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. കണ്ടെത്തലുകള്‍ ദേശീയ നാണക്കേടാണ്. സ്ത്രീകള്‍ക്ക് ഇതില്‍ കൂടുതല്‍ അര്‍ഹതയുണ്ട്, പകുതി മറ്റേണിറ്റി യൂണിറ്റും നിലവാരമില്ലാത്ത പരിചരണം നല്‍കുന്നുവെന്ന സിക്യൂസി റിവ്യൂ അസ്വീകാര്യമാണ്, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions