യു.കെ.വാര്‍ത്തകള്‍

പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയില്‍ പലിശ നിരക്കുകള്‍ 5%ല്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യത്തില്‍ തുടരാത്തതും ഉയരുമെന്ന ആശങ്കയും മൂലം പലിശ നിരക്കുകള്‍ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ആഗസ്റ്റില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2.2 ശതമാനത്തിലാണുള്ളത്. അതുകൊണ്ടു അടിസ്ഥാന പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. പണപ്പെരുപ്പം വീണ്ടും തലപൊക്കുമെന്ന ആശങ്കയിലാണ് കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വോട്ട് ചെയ്തത്. അതേസമയം പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള വഴിയിലേക്ക് നീങ്ങുകയാണെന്ന് ബാങ്ക് ഗവര്‍ണര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ കടമെടുപ്പ് ചെലവുകള്‍ ഇപ്പോള്‍ താഴാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. 'പലിശ നിരക്കുകള്‍ കുറയുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്, അതില്‍ ശുഭാപ്തി വിശ്വാസമുണ്ട്', അദ്ദേഹം പറഞ്ഞു.
മോണിറ്ററി പോളിസി കമ്മിറ്റിയില്‍ എട്ട് അംഗങ്ങള്‍ നിരക്ക് നിലനിര്‍ത്താനും, ഒരാള്‍ കുറയ്ക്കാനും വോട്ട് ചെയ്തു. ഇതോടെ കുടുംബ ബജറ്റുകള്‍ക്ക് മേല്‍ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേളയായി. കഴിഞ്ഞ മാസമാണ് കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ബാങ്ക് പലിശ നിരക്ക് കുറച്ചത്. 2022 അവസാനം പണപ്പെരുപ്പം 11% വരെ കൊടുമുടി കയറിയ ശേഷം തിരിച്ചിറങ്ങിയെങ്കിലും നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ തുടരുകയാണ്.

പണപ്പെരുപ്പ സമ്മര്‍ദം കുറയുന്നുണ്ടെങ്കിലും മോണിറ്ററി പോളിസി കമ്മിറ്റി അതിവേഗത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷ വേണ്ടെന്ന് ബെയ്‌ലി പറഞ്ഞു. ആഗസ്റ്റില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2.2 ശതമാനത്തിലാണുള്ളത്. നവംബറില്‍ ചേരുന്ന അടുത്ത പോളിസി യോഗത്തില്‍ നിരക്കുകള്‍ 4.75 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നാണ് സാമ്പത്തിക വിപണികളുടെ പ്രതീക്ഷ. മോര്‍ട്ട്‌ഗേജുകള്‍ക്കും അതുവരെ കാത്തിരിക്കണം.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions