യു.കെ.വാര്‍ത്തകള്‍

സര്‍ക്കാരിന്റെ 5.5% ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളി; ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേയ്‌ക്ക്‌

സര്‍ക്കാര്‍ മുന്നോട്ടുവച്ച 5.5% ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളി ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേയ്‌ക്ക്‌. കുറഞ്ഞ ശമ്പളര്‍ദ്ധന നല്‍കി ഒതുക്കാമെന്ന സര്‍ക്കാര്‍ പദ്ധതി പൊളിച്ചാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് രംഗത്തുവന്നത്. കഴിഞ്ഞ ശമ്പളവര്‍ദ്ധനയില്‍ ഏറ്റവും കുറഞ്ഞ വര്‍ദ്ധന അംഗീകരിച്ച് പണിമുടക്ക് അവസാനിപ്പിച്ചെങ്കിലും, സമരം തുടര്‍ന്ന ഡോക്ടര്‍മാര്‍ക്ക് 22% വരെ വര്‍ദ്ധനവാണ് സമ്മാനിച്ചത്.

ഈ മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഈ വര്‍ഷത്തേക്ക് സര്‍ക്കാര്‍ വെച്ചുനീട്ടിയ 5.5 ശതമാനം ഓഫര്‍ സ്വീകരിക്കേണ്ടെന്നാണ് നഴ്‌സുമാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങളിലെ മൂന്നില്‍ രണ്ട് പേരും വര്‍ദ്ധന കരാറിന് എതിരെ വോട്ട് ചെയ്തു. ഇക്കുറി 145,000 അംഗങ്ങള്‍ വോട്ട് ചെയ്‌തെന്നതും ശ്രദ്ധേയമാണ്.

'നഴ്‌സിംഗ് ജീവനക്കാരുടെ നിശ്ചയദാര്‍ഢ്യത്തില്‍ വ്യക്തമായ മാറ്റം വന്നിരിക്കുന്നു. തങ്ങള്‍ക്കും, രോഗികള്‍ക്കും, അവര്‍ വിശ്വസിക്കുന്ന എന്‍എച്ച്എസിനും വേണ്ടി അവര്‍ നിലകൊള്ളും', ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് അയച്ച കത്തില്‍ ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു.

എന്‍എച്ച്എസിനെ ശരിയാക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികളില്‍ ഒപ്പം നില്‍ക്കുമെങ്കിലും ഇതിന് സുരക്ഷിതമായ തോതില്‍ നഴ്‌സുമാര്‍ ഉണ്ടാകുകയും, അവര്‍ക്ക് മൂല്യം നല്‍കുകയും വേണം. നിലവില്‍ ഗവണ്‍മെന്റിന്റെ പേ അവാര്‍ഡ് അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതല്ല, ആര്‍സിഎന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി നേരിട്ട അവഗണനയുടെ ഫലമാണ് ഈ പ്രതികരണമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്കിടെ നഴ്‌സുമാരുടെ ഭാഗത്ത് നില്‍ക്കുന്ന ഗവണ്‍മെന്റിനെയാണ് ലഭിച്ചിരിക്കുന്നത്. എന്‍എച്ച്എസിനെ ഏറ്റവും മോശം അവസ്ഥയില്‍ നിന്നും കരകയറ്റാന്‍ നഴ്‌സുമാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്ട്രീറ്റിംഗ് പറഞ്ഞു.

അതേസമയം, ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കൂറ്റന്‍ വര്‍ദ്ധനവ് നല്‍കിയ ശേഷം നഴ്‌സുമാരില്‍ നിന്നും ഈ പ്രതികരണം പ്രതീക്ഷിക്കേണ്ടതായിരുന്നുവെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് ചൂണ്ടിക്കാണിച്ചു. അതേസമയം മറ്റ് ഹെല്‍ത്ത് യൂണിയനുകള്‍ 2024/25 വര്‍ഷത്തെ 5.5% പേ ഡീല്‍ സ്വീകരിച്ചു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions