യു.കെ.വാര്‍ത്തകള്‍

മന്ത്രിമാര്‍ പാരിതോഷികങ്ങള്‍ സ്വീകരിച്ചാല്‍ കൃത്യമായ മൂല്യം വെളിപ്പെടുത്തണം; നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ബ്രിട്ടനിലെ മന്ത്രിമാര്‍ പാരിതോഷികങ്ങള്‍ സ്വീകരിച്ചാല്‍ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാന്‍ ഒരുങ്ങി ലേബര്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമങ്ങളില്‍ പരിഷ്‌ക്കരണം വരുത്തി നടപടികള്‍ ശക്തമാക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സര്‍ക്കാര്‍ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതല്‍ മന്ത്രിമാര്‍ എംപി രജിസ്റ്ററിലും രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരാകും.

ലേബര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സ്ഥിരമായി പാരിതോഷികങ്ങള്‍ നല്‍കുന്ന ലോര്‍ഡ് അല്ലിയില്‍ നിന്ന് പ്രധാനമന്ത്രി സ്റ്റാര്‍മെറിനും മറ്റ് ഉന്നത മന്ത്രിമാര്‍ക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പുതിയ തീരുമാനം ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് കഴിഞ്ഞ ദിവസം ലേബര്‍ പാര്‍ട്ടി അംഗമായ റോസി ഡഫീല്‍ഡ് എംപി പാര്‍ട്ടി വിട്ടിരുന്നു.

എംപിമാര്‍ നിലവില്‍ അവരുടെ പാര്‍ലമെന്ററി അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 300 പൗണ്ടില്‍ കൂടുതല്‍ വിലമതിക്കുന്ന സമ്മാനങ്ങളും മറ്റും സ്വീകരിച്ചാല്‍ 28 ദിവസത്തിനുള്ളില്‍ നല്‍കിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും സമ്മാനത്തിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തണം എന്നാണ് നിയമം പറയുന്നത്.

സര്‍ക്കാരിന് കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണ് നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മന്ത്രിമാരും പ്രതിപക്ഷ പ്രതിനിധികളായ ഷാഡോ മന്ത്രിമാരും ഒരേ നിയമം പാലിക്കുന്ന തരത്തില്‍ നിയമങ്ങള്‍ക്ക് മാറ്റം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ലേബര്‍ അനുഭാവിയായ വഹീദ് അലി 16,000 പൗണ്ട് വിലവരുന്ന വസ്ത്രങ്ങള്‍ കീര്‍ സ്റ്റാര്‍മറിന് നല്‍കിയെന്ന് നേരത്തെ വാര്‍ത്തയായിരുന്നു. വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങുന്നത് സ്വാഭാവികമെന്നാണ് സ്റ്റാര്‍മര്‍ അനുകൂലികള്‍ ഇതിന് നല്‍കുന്ന വിശദീകരണം.

2023 ഒക്ടോബറില്‍ നല്‍കിയ സംഭാവനയായ 6,000 പൗണ്ടും 2024 ഫെബ്രുവരിയില്‍ നല്‍കിയ 10,000 പൗണ്ടും ഉള്‍പ്പെടുത്തിയാല്‍, വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കിയതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആകെ തുക 32,000 പൗണ്ട് ആണെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സമ്മാനങ്ങളെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions