യു.കെ.വാര്‍ത്തകള്‍

വിവാദം: ആറായിരം പൗണ്ട് വിലയുള്ള സമ്മാനങ്ങള്‍ തിരികെ നല്‍കാന്‍ കീര്‍ സ്റ്റാര്‍മര്‍

സര്‍ക്കാരിന് നാണക്കേടായി സൗജന്യം കൈപ്പറ്റല്‍ വിവാദത്തില്‍ തടിയൂരാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. സ്വീകരിച്ച സമ്മാനങ്ങളും സത്കാരങ്ങളും തിരിച്ചടിയായതോടെ ആറായിരം പൗണ്ട് വിലയുള്ള സമ്മാനങ്ങള്‍ തിരിച്ചു നല്‍കാന്‍ പ്രധാനമന്ത്രി ഒരുങ്ങുകയാണ്.

സൗജന്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണം നിലനില്‍ക്കേ ആറായിരം പൗണ്ടു മൂല്യമുള്ള സമ്മാനങ്ങള്‍ തിരിച്ചുനല്‍കുകയാണ് പ്രധാനമന്ത്രിയും കുടുംബവും. വസ്ത്രങ്ങളും വിലയേറിയ മറ്റ് സമ്മാനങ്ങളും തിരിച്ചു നല്‍കും. മന്ത്രിമാര്‍ എന്തൊക്കെ സൗജന്യം സ്വീകരിക്കാമെന്ന പുതിയ നിയമം വരുന്നതിനിടെ അദ്ദേഹം തന്നെ സ്വീകരിച്ച സമ്മാനങ്ങള്‍ തിരിച്ചു നല്‍കുന്നത്.

വസ്ത്രങ്ങളൊന്നും തന്നെ ഇനി സമ്മാനമായി സ്വീകരിക്കില്ല. അതിഥികളെ സത്കരിക്കുന്ന ചെലവുകളും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതുമൊക്കെ തനിക്കെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്ന ചിന്തയിലാണ് തിടുക്കപ്പെട്ടുള്ള നീക്കം.

ഞങ്ങളുടെ ഔദ്യോഗിക സര്‍ക്കാര്‍ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതല്‍ മന്ത്രിമാര്‍ എംപി രജിസ്റ്ററിലും രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരാകും.

ലേബര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സ്ഥിരമായി പാരിതോഷികങ്ങള്‍ നല്‍കുന്ന ലോര്‍ഡ് അല്ലിയില്‍ നിന്ന് പ്രധാനമന്ത്രി സ്റ്റാര്‍മെറിനും മറ്റ് ഉന്നത മന്ത്രിമാര്‍ക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പുതിയ തീരുമാനം ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് കഴിഞ്ഞ ദിവസം ലേബര്‍ പാര്‍ട്ടി അംഗമായ റോസി ഡഫീല്‍ഡ് എംപി രാജിവെച്ചതായി അറിയിച്ചിരുന്നു.

എംപിമാര്‍ നിലവില്‍ അവരുടെ പാര്‍ലമെന്ററി അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 300 പൗണ്ടില്‍ കൂടുതല്‍ വിലമതിക്കുന്ന സമ്മാനങ്ങളും മറ്റും സ്വീകരിച്ചാല്‍ 28 ദിവസത്തിനുള്ളില്‍ നല്‍കിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും സമ്മാനത്തിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തണം എന്നാണ് നിയമം പറയുന്നത്.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions