യു.കെ.വാര്‍ത്തകള്‍

എമിറേറ്റ്‌സും ഫ്ലൈ ദുബായിയും അടക്കം യുകെയില്‍ നിന്നുള്ള ദുബായ് സര്‍വ്വീസുകള്‍ റദ്ദാക്കി

ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പ്രധാന വിമാനക്കമ്പനികള്‍ അവരുടെ യുകെയില്‍ നിന്നുള്ള ദുബായ് സര്‍വ്വീസുകള്‍ റദ്ദാക്കി. ഇസ്രയേല്‍ ലെബനനില്‍ കരയാക്രമണം തുടങ്ങി എന്നും, ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തു വിട്ടു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. യു എ ഇ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവര്‍ ദുബായില്‍ നിന്നും യു കെ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കും ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും നാളെയുമായി (വെള്ളി, ശനി) ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതും, ആ രാജ്യങ്ങളിലേക്കുള്ളതുമായ എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി എമിറേറ്റ്‌സും അറിയിച്ചു.

ദുബായ് വഴി ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവരുടെ യാത്ര തുടങ്ങുന്ന ഇടങ്ങളില്‍ തന്നെ മടക്കി അയയ്ക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വ- ബുധന്‍ ദിവസങ്ങളിലായി യൂറോപ്പില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് പോയ വിമാനങ്ങള്‍ക്കും ഏറെ തടസ്സങ്ങള്‍ നേരിടേണ്ടി വന്നതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്ധ്യ പൂര്‍വ്വ ദേശത്തേക്ക് സര്‍വ്വീസ് നടത്തുന്ന പ്രമുഖ വിമാനക്കമ്പനികളായ എമിരേറ്റ്‌സിനും ഖത്തര്‍ എയര്‍വേയ്‌സിനും വിമാനം വഴി തിരിച്ചു വിടേണ്ടതായി വന്നതയും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, യു കെ ഫോറിന്‍ ഓഫീസ്, പക്ഷെ ബ്രിട്ടീഷ് പൗരന്മാരോട് ജാഗരൂകരായി ഇരിക്കാന്‍ ആവശ്യപ്പെട്ടു. അതുപോലെ, ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന പല പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായും ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്കുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലൊക്കെ ആക്രമണം പ്രതീക്ഷിക്കാം.

തടസ്സങ്ങള്‍ ഉണ്ടെങ്കിലും ദുബായില്‍ നിന്നും യു എ ഇ തലസ്ഥാനമായ അബുദാബിയിലെക്കുള്ള വിമാന സര്‍വ്വീസുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions