യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വാടക വീടുകള്‍ പൊള്ളും

ലണ്ടന്‍: കുടിയേറ്റം കൂടിയതും സ്വന്തമായി വീട് വാങ്ങുക എന്നത് പ്രയാസമേറിയ കാര്യവും ആയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച് കയറുന്നു. ഇപ്പോള്‍ത്തന്നെ ശമ്പളത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ഒക്കെ പണം കണ്ടെത്താന്‍ യുകെയില്‍ എത്തുന്ന പലരും ബുദ്ധിമുട്ടുന്നു. വാടക വീടുകളുടെ മാത്രമല്ല, മറ്റ് പ്രോപ്പര്‍ട്ടികളുടെയും നിരക്ക് ഉയരുകയാണ്. സമീപ വര്‍ഷങ്ങളിലും നിരക്ക് വര്‍ധന തുടരുമെന്നാണ് സൂചന. വീടുകളുടെ ഡിമാന്‍ഡ് ഉയരുന്നഅവസരം പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരും വാടകക്ക് വീടു നല്‍കുന്നവരും പരമാവധി മുതലാക്കിക്കൊണ്ടിരിക്കുന്നു.

റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലിപ്പോള്‍. സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റുകളും ചെറിയ വീടുകളും ഒന്നും കിട്ടാനില്ലാത്തതാണ് സ്ഥിതി. പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക പ്രതിമാസം 1.40 ലക്ഷം രൂപയാണ്. ലണ്ടനില്‍ ആണെങ്കില്‍ തുക വീണ്ടും ഉയരും. യുകെയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ വലിയ കുതിച്ചുചാട്ടം വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് സൂചന. കഴിഞ്ഞ പത്ത് മാസത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. വീടുകളുടെ വിലയില്‍ ഏകദേശം 1.5 ശതമാനം മുതലാണ് വര്‍ധന. ശരാശരി ഭവന വില 5.7 ലക്ഷം രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 370,000 പൗണ്ടൊക്കെ സാധാരണമായിരിക്കുന്നു.

യുകെയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ആയ റൈറ്റ് മൂവിന്റെ കണക്കുകള്‍ അനുസരിച്ച് വീടുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും വീടിന്റെ വില കുതിച്ചുയരാനുള്ള കാരണമാണ്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ മുതല്‍ മുടക്കിയവരെ സംബന്ധിച്ചിടത്തോളം വില വര്‍ദ്ധനവ് ഗുണകരമായ കാര്യമാണ്. എന്നാല്‍ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് ഇത് തിരിച്ചടിയാണ്. വാടകയ്ക്ക് വീടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ വാടക വീടിനായി വന്‍ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. യുകെയിലെ സാമ്പത്തിക മാന്ദ്യവും നിലവിലെ സാഹചര്യങ്ങളും പരിശോധിച്ചാല്‍ ഇനി കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions