യു.കെ.വാര്‍ത്തകള്‍

സ്ത്രീകള്‍ക്കുള്ള എന്‍എച്ച്എസ് ചികിത്സ രണ്ടാം തരമെന്നു ആക്ഷേപം

എന്‍എച്ച്എസ് തങ്ങളുടെ ആരോഗ്യ കാര്യങ്ങളെ രണ്ടാം തരം വിഷയമായി മാത്രം പരിഗണിക്കുന്നതായി പകുതിയിലേറെ സ്ത്രീകള്‍. സര്‍വ്വെയില്‍ പങ്കെടുത്ത 22 ശതമാനം സ്ത്രീകളാണ് ഈ ഞെട്ടിക്കുന്ന വിധിയെഴുത്ത് നടത്തിയത്. 28 ശതമാനം ഒരുപരിധി വരെ ഈ വാദങ്ങളെ അനുകൂലിച്ചപ്പോള്‍ 20 ശതമാനം മാത്രമാണ് എതിരെ വാദിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം എന്‍എച്ച്എസ് പ്രൊഫഷണലുകളില്‍ നിന്നും നെഗറ്റീവ് അനുഭവം ഉണ്ടായെന്നാണ് നാലിലൊന്ന് സ്ത്രീകളും സര്‍വ്വെയില്‍ വ്യക്തമാക്കിയത്. തങ്ങളുടെ പ്രശ്‌നങ്ങളെ കാര്യമായി കണ്ടില്ലെന്ന് അഞ്ചിലൊന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു. കൂടാതെ അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.

ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് ശ്രമകരമായ കാര്യമാണെന്നാണ് പത്തില്‍ നാല് സ്ത്രീകളുടെ പരാതി. ഇനി ജിപിയെ കണ്ടുകിട്ടിയാല്‍ തന്നെ നല്ല പരിചരണം ലഭിക്കുന്നതായി പകുതി ആളുകള്‍ (49%) മാത്രമാണ് സമ്മതിക്കുന്നത്.

എന്‍എച്ച്എസ് ചികിത്സ നല്‍കുന്നതില്‍ ലിംഗവ്യത്യാസം നിലനില്‍ക്കുന്നതായി തെളിവുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത് സ്ഥിരീകരിക്കുന്ന സര്‍വ്വെ ഫലം വരുന്നത്. ഈ പ്രശ്‌നം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ചെലവുകളാണ് വരുത്തിവെയ്ക്കുന്നത്. ജെഎല്‍ പാര്‍ട്‌ണേഴ്‌സിനൊപ്പം ചേര്‍ന്ന് ക്രിയേറ്റ് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ചാരിറ്റിയാണ് സര്‍വ്വെ നടത്തിയത്.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions