യു.കെ.വാര്‍ത്തകള്‍

ജയിലുകളില്‍ തിരക്ക് കുറഞ്ഞില്ല; വീണ്ടും തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍, വിമര്‍ശനം ശക്തം

ലണ്ടന്‍: ജയിലുകളിലെ തിരക്ക് പ്രാതീക്ഷിച്ചതുപോലെ കുറയാത്ത സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍നിന്ന് വീണ്ടും തടവുകാരെ മോചിപ്പിക്കുന്നു. 1,100 തടവുകാരെക്കൂടി കാലാവധിയ്ക്കു മുമ്പേ മോചിപ്പിക്കാനാണ് തീരുമാനം.

സെപ്റ്റംബര്‍ പത്തിന് 1700 തടവുകാരെ സമാനമായ രീതിയില്‍ മോചിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ കൂടുതല്‍ തടവുകാരെ സ്വതന്ത്രരാക്കുന്നത്. ശിക്ഷാ കാലാവധിയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയവര്‍ക്കും അഞ്ചുവര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവര്‍ക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സ്ത്രീപീഡനം, ഭവനഭേദനം, കൊലപാതകം തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതിന്റെ പരിഗണന ലഭിക്കില്ല. ജയിലുകളില്‍ സ്ഥലമില്ലാത്തതിനാല്‍ നിലവില്‍ പല കുറ്റവാളികള്‍ക്കും വീട്ടുതടങ്കല്‍ പോലെയുള്ള ശിക്ഷ നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാനാണ് കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ച് ശിക്ഷയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയവര്‍ക്ക് മോചനം നല്‍കുന്നത്. പക്ഷേ, സാമൂഹിക സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്ന വിമര്‍ശനം ശക്തമാണ്.

ജയിലിലെ സ്ഥലപരിമിതിയ്ക്ക് പരിഹാരം കാണാന്‍ കൂടുതല്‍ ജയിലുകള്‍ പണിയുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. പ്രതിവര്‍ഷം 4500 എന്ന കണക്കിലാണ് രാജ്യത്ത് തടവുകാരുടെ എണ്ണം വര്‍ധിക്കുന്നത്.

ഈ സാഹചര്യത്തില്‍ നിലവില്‍ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ താമസിപ്പിക്കാന്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ നിശ്ചിതകാലം ശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കുക മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള ഏക മാര്‍ഗം. ഘട്ടം ഘട്ടമായി 5500 തടവുകാരെ ഇത്തരത്തില്‍ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions