യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ കുഞ്ഞുങ്ങളുടെ ജനനം ആശങ്കപ്പെടുത്തും വിധം കുറയുന്നു

ബ്രിട്ടന്റെ ജനനനിരക്ക് കുറയുന്നത് വലിയ ആശങ്കയായി മാറുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും താഴ്ന്ന ജനന നിരക്കുമായാണ് ഫെര്‍ട്ടിലിറ്റി പ്രതിസന്ധി വ്യാപിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

2023 വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും പ്രസവിക്കാന്‍ കഴിയുന്ന സ്ത്രീകളില്‍ ശരാശരി 1.44 കുഞ്ഞുങ്ങളാണ് പിറന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ജനന നിരക്ക് താഴുന്നത് ജനസംഖ്യ കുറയാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. ജോലി ചെയ്യാന്‍ പ്രായത്തിലുള്ള മുതിര്‍ന്നവരുടെ എണ്ണം കുറയുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കും.

ഇതിനെല്ലാം പുറമെ എണ്ണക്കുറവ് പരിഹരിക്കാന്‍ കുടിയേറ്റത്തെ ബ്രിട്ടന് തുടര്‍ന്നും ആശ്രയിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സ്ത്രീകള്‍ തങ്ങളുടെ ചെറുപ്പത്തില്‍ കരിയറിന് പ്രാധാന്യം നല്‍കുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് കുറ്റപ്പെടുത്തല്‍. കൂടാതെ ജീവിതച്ചെലവ് പ്രതിസന്ധിയും, ഹൗസിംഗ് പ്രശ്‌നങ്ങളും മറ്റ് ഘടകങ്ങളാണ്.

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ചില മേഖലകളില്‍ അസാധാരണമായ തോതിലാണ് ജനന നിരക്ക് താഴുന്നത്. സിറ്റി ഓഫ് ലണ്ടനാണ് ഇതില്‍ എടുത്ത് പറയേണ്ട ഇടം. ശരാശരി സ്ത്രീക്ക് 0.55 കുഞ്ഞ് മാത്രമാണ് ഇവിടുത്തെ ജനന നിരക്ക്. രണ്ടാം സ്ഥാനത്തുള്ള കേംബ്രിഡ്ജില്‍ 0.91, 0.98 നിരക്കുമായി ബ്രൈറ്റണ്‍ എന്നിവിടങ്ങളാണ് ഏറ്റവും പിന്നില്‍.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions