യു.കെ.വാര്‍ത്തകള്‍

ബജറ്റ്: തൊഴിലാളികള്‍ക്ക് ആഹ്ളാദം ബിസിനസുകള്‍ക്ക് ആഘാതം

ലണ്ടന്‍: ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റില്‍ സമ്മിശ്രപ്രതികരണം. തൊഴിലാളികള്‍ക്ക് നാഷണല്‍ വേജ് ഉയര്‍ത്തി സന്തോഷിക്കാനുള്ള വക നല്‍കിയപ്പോള്‍ ബിസിനസുകള്‍ക്കു ആഘാതവുമാണ്. നാഷണല്‍ വേജ് ഉയര്‍ത്തിയതിനൊപ്പം തൊഴിലാളികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കനത്ത പ്രഹരം. തൊഴില്‍ ദാതാക്കള്‍ക്ക് ദേശീയ ഇന്‍ഷുറന്‍സ് കൂടി വര്‍ധിപ്പിച്ചു ഇരട്ട പ്രഹരമാണ് ബജറ്റ് സമ്മാനിച്ചിരിക്കുന്നത്.

2025 ഏപ്രില്‍ മുതല്‍ നാഷണല്‍ വേജ് മണിക്കൂറില്‍ 12.21 പൗണ്ടാക്കി. ഇത് കൂടാതെയാണ് ഇന്‍ഷുറന്‍സ് വര്‍ധനയുടെ അധികഭാരം കൂടി തൊഴില്‍ ദാതാക്കള്‍ക്ക് ഏറ്റെടുക്കേണ്ടി വരുക. ഇതോടെ ഒരു ജീവനക്കാരന് മണിക്കൂറില്‍ 15 പൗണ്ടിലേറെ ചെലവഴിക്കേണ്ടിവരും. ഇത് ചെറുകിട ബിസിനസുകളുടെ തകര്‍ച്ചയ്ക്ക് വഴി വയ്ക്കുമോയെന്ന ആശങ്കയും ശക്തമാണ്. വലിയ ബിസിനസുകള്‍ക്കു തങ്ങളുടെ ലാഭത്തില്‍ കുറവുവരുമെങ്കിലും പിടിച്ചു നില്‍ക്കാനാവും എന്നാല്‍ സമ്പദ്‌വ്യവസ്ഥയയുടെ പ്രധാന വിഭാഗമായ ചെറുകിട ബിസിനസുകളുടെ ഭാവി വലിയ ചോദ്യചിഹ്നമാവും.

ഇതിനെ നേരിടാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. ഇതോടെ ബജറ്റ് പരോക്ഷമായി തൊഴിലാളി സമൂഹത്തിന് തിരിച്ചടിയാകുമെന്ന് വിമര്‍ശനം ശക്തമായി. ഇത് തൊഴില്‍ തേടി ബ്രിട്ടനില്‍ എത്തുന്ന മലയാളികളെയും പ്രതികൂലമായി ബാധിക്കും.

ഏപ്രില്‍ ഒന്നു മുതല്‍ തൊഴില്‍ സ്ഥാപനങ്ങള്‍ അയ്യായിരം പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 15 ശതമാനവും 9,100 പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 13.8 ശതമാനവും വീതം ദേശീയ ഇന്‍ഷുറന്‍സ് വിഹിതം നല്‍കണം. ഇത്തരത്തില്‍ 25 ബില്യണ്‍ പൗണ്ട് അധികമായി ഓരോ വര്‍ഷവും കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ദേശീയ ഇന്‍ഷുറന്‍സില്‍ അനുവദിച്ചിരുന്ന എംപ്ലോയ്മെന്റ് അലവന്‍സ് അയ്യായിരം പൗണ്ടില്‍ നിന്നും 10,500 ആയി ഉയര്‍ത്താനും തീരുമാനിച്ചു.

നാഷണല്‍ വേജ് കൂട്ടുന്നത് മൂലം വിലക്കയറ്റം ഉയരുമോയെന്നും അത് പലിശ നിരക്കിനെയും മോര്‍ട് ഗേജിനെയും ഉയര്‍ത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്. ചുരുക്കത്തില്‍ പുറമെ ആകര്‍ഷകമെന്ന് തോന്നുന്ന ബജറ്റില്‍ ഒളിഞ്ഞിരിക്കുന്ന അപകടവും വലുതാണ്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions