യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്‍ മഞ്ഞു പുതച്ചു; ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അലേര്‍ട്ടുകള്‍ നിലവില്‍

യുകെയില്‍ മഞ്ഞിനും, ഐസിനുമുള്ള ഗുരുതര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. രാജ്യത്തേക്ക് തണുത്ത കാലാവസ്ഥ അരിച്ചിറങ്ങിയതോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴ്ന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച അലേര്‍ട്ടുകള്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വ്യാഴാഴ്ച രാവിലെ 9 വരെ നീണ്ടുനില്‍ക്കും.

മെറ്റ് ഓഫീസ് രണ്ട് വ്യത്യസ്ത മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മഞ്ഞും, ഐസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തേത്ത് ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ നിലവിലുണ്ടാകും, തിങ്കളാഴ്ച രാവിലെ 11 വരെ ഇതിന് പ്രാബല്യമുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 4 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്.

രണ്ടാമത്തെ മഞ്ഞ ജാഗ്രത തിങ്കളാഴ്ച രാവിലെ 10 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് നിലവിലുള്ളത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും, സതേണ്‍ സ്‌കോട്ട്‌ലണ്ടിലെയും ഭാഗങ്ങളാണ് ഇതില്‍ പെടുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 8 ഇഞ്ച് വരെയും, താഴ്ന്ന ഭാഗങ്ങളില്‍ 4 ഇഞ്ച് വരെയും മഞ്ഞിനാണ് സാധ്യത.

വരും ദിവസങ്ങളില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് കൊടുംതണുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് പ്രവചനം. മഞ്ഞ് വീഴുന്നതിനൊപ്പം, താപനില താഴാനും, ഐസ് നിറഞ്ഞ സാഹചര്യങ്ങള്‍ രൂപപ്പെടാനും ഇത് ഇടയാക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു.

ഈ കാലാവസ്ഥാ വ്യത്യാസം സൗത്ത് ഇംഗ്ലണ്ടിലേക്കും പടരുമെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ നോര്‍ത്ത് ഭാഗങ്ങളില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

റോഡുകളില്‍ ഐസ് പാച്ചുകള്‍ നേരിടേണ്ടി വരുമെന്നാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തണുപ്പ് തുടരുന്നതോടെ പവര്‍കട്ടിനും, ബസ്-ട്രെയിന്‍ സര്‍വ്വീസുകള്‍ തടസ്സപ്പെടാനും സാധ്യത രൂപപ്പെടും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ നിലവിലുള്ള മഞ്ഞ്, ഐസിനുള്ള മഞ്ഞ ജാഗ്രത തിങ്കളാഴ്ച രാവിലെ 11 വരെ തുടരും. രാവിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞിനാണ് സാധ്യത. താഴ്ന്ന പ്രദേശങ്ങളില്‍ 1 മുതല്‍ 3 സെന്റിമീറ്റര്‍ വരെയാണ് മഞ്ഞുവീഴുക.

തിങ്കളാഴ്ച പുലര്‍ച്ചെ വരെ പൂജ്യത്തിന് താഴേക്കാണ് താപനില പോകുകയെന്നതിനാല്‍ പകല്‍ സ്ഥിതി ബുദ്ധിമുട്ടേറിയതായി മാറുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. നോര്‍ത്തേണ്‍ ഇംഗ്ലണ്ടും, സ്‌കോട്ട്‌ലണ്ടും ഇതിന്റെ ബുദ്ധിമുട്ട് അറിയും. അതേസമയം സൗത്ത് ഇംഗ്ലണ്ടില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തും.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions