യു.കെ.വാര്‍ത്തകള്‍

റൈറ്റ് ടു ബൈ സ്‌കീം നിയന്ത്രിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി

കൗണ്‍സില്‍ ഭവനങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഈ വീടുകള്‍ വാങ്ങുന്നതിന് നല്‍കിയിരുന്ന അവകാശങ്ങള്‍ക്ക് നിയന്ത്രണം വരുമെന്ന് ഉപപ്രധാനമന്ത്രിയും, ഹൗസിംഗ് സെക്രട്ടറിയുമായ ആഞ്ചെല റെയ്‌നര്‍. ഈ വീടുകള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ കഴിയുന്നവരുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്താനുള്ള കണ്‍സള്‍ട്ടേഷനുകള്‍ ആരംഭിക്കുമെന്ന് ഹൗസിംഗ് സെക്രട്ടറി വ്യക്തമാക്കി. കൗണ്‍സില്‍ വീടുകള്‍ വാങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റിക്കൊണ്ടാണ് മന്ത്രിമാര്‍ സോഷ്യല്‍ ഹൗസിംഗ് സ്‌റ്റോക്ക് നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.

സോഷ്യല്‍ റെന്റല്‍ ഹോമുകളുടെ ലഭ്യത കുറച്ചെന്ന് റെയ്‌നര്‍ അവകാശപ്പെടുന്നു. 'പകരം വീടുകള്‍ ലഭ്യമാക്കുന്നതിന് മുന്‍പ് കൂടുതല്‍ വില്‍പ്പന നടക്കുന്നത് ഹൗസിംഗ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്', റെയ്‌നര്‍ പറയുന്നു.

റെയ്‌നര്‍ തന്റെ കൗണ്‍സില്‍ ഭവനം അഞ്ചക്ക ലാഭത്തില്‍ മറിച്ചുവില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാവിയില്‍ വാടകക്കാര്‍ ഈ സൗകര്യം ആസ്വദിക്കേണ്ടെന്നാണ് ഇവര്‍ വാദിക്കുന്നത്. സ്‌കീമിന് കീഴില്‍ അപേക്ഷിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരിക്കണമെന്ന നിബന്ധന വര്‍ദ്ധിപ്പിക്കാനാണ് റെയ്‌നറുടെ നീക്കം. കൂടാതെ പുതുതായി നിര്‍മ്മിക്കുന്ന സോഷ്യല്‍ ഹോമുകള്‍ വാങ്ങുന്നതിനും വിലക്ക് വരും.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions