യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ പാക് പെണ്‍കുട്ടിയുടെ മരണം ; പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ

ലണ്ടനില്‍ പാക്കിസ്ഥാന്‍ വംശജയായ പെണ്‍കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്തുവയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉര്‍ഫാന്‍ ഷെരീഫ് (43) രണ്ടാനമ്മ ബിനാഷ ബട്ടൂല്‍ (30) എന്നിവരെ ലണ്ടന്‍ ഓള്‍ഡ് ബെയ്‌ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉര്‍ഫാനു 40 വര്‍ഷവും ബിനാഷയ്ക്ക് 33 വര്‍ഷവുമാണ് തടവുശിക്ഷ.

ആറു വയസ്സു മുതല്‍ സാറാ ഷെരീഫിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന മര്‍ദ്ദനമാണ് കുട്ടിക്ക് നേരിടെണ്ടിവന്നത്. പ്രതികള്‍ വിചാരണ വേളയില്‍ പോലും പശ്ചാത്താപം കാണിച്ചില്ലെന്നും ശിക്ഷാ വിധിയില്‍ ജഡ്ജി ജോണ്‍ കവാനി പറഞ്ഞു.

ഇരുമ്പു ദണ്ഡും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് പ്രതികള്‍ സാറയെ മര്‍ദ്ദിച്ചിരുന്നത്. ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ തടഞ്ഞിരുന്നതായും വിധിയില്‍ പറയുന്നു. 2023 ആഗസ്തിലാണ് ഒഴിഞ്ഞുകിടന്നിരുന്ന വീട്ടില്‍ സാറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സാറയുടെ ദേഹത്ത് 71 മുറിവുകളാണ് കണ്ടെത്തിയത്. സാറയുടെ 25 എല്ലുകള്‍ക്ക് ഒടിവുകള്‍ സംഭവിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തി.

എന്റെ മകള്‍ ഇപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നു ഞങ്ങളെ നോക്കുന്ന ഒരു മാലാഖയായി മാറിയിരിക്കും, ഒരു കുട്ടിയോട് എങ്ങനെയാണ് ഇവര്‍ക്ക് ഇത്ര ക്രൂരമായി പെരുമാറി അതില്‍ നിന്ന് ആനന്ദം കണ്ടെത്താന്‍ സാധിക്കുക, ശിക്ഷാ വിധിക്കും ശേഷം സാറയുടെ സ്വന്തം മാതാവ് ഓള്‍ഗ കോടതിയില്‍ പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഉര്‍ഫാനും ബീനാഷയും പാക്കിസ്ഥാനിലേക്ക് തിരികെ പോയിരുന്നു. തുടര്‍ന്ന് ഇസ്ലാമാബാദില്‍ നിന്ന് ഇവരെ ലണ്ടനിലേക്ക് തിരികെ എത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തങ്ങള്‍ക്ക് നേരിടേണ്ടിവന്നതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതും വിഷകരവുമായ കേസാണ് സാറാ ഷെരീഫിന്റെ കൊലപാതകമെന്നാണ് ലണ്ടന്‍ പൊലീസ് വിശേഷിപ്പിച്ചത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions