യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ 5 വര്‍ഷത്തിനിടെ മദ്യവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 42% കൂടി

മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും അത് ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകിവരുകയാണ്. നല്ലൊരു വിഭാഗവും അമിത മദ്യപാനത്തിലേയ്ക്ക് നീങ്ങുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങളും ആരോഗ്യ പ്രശ്നങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ ജീവന്‍രക്ഷിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറിയോട് മെഡിക്കല്‍ വിദഗ്ധര്‍ ആവശ്യപ്പെടുകയാണ്.

മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഗുരുതരമായ തോതില്‍ വര്‍ധിച്ചതായും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരണങ്ങളില്‍ 42 ശതമാനം വര്‍ധനവ് നേരിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ല്‍ 8274 പേരാണ് മദ്യപാനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. എന്നാല്‍ ഈ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ് പറയുന്നു.

മെഡിക്കല്‍ റോയല്‍ കോളേജുകള്‍, ചാരിറ്റികള്‍, ട്രീറ്റ്‌മെന്റ് സേവനദാതാക്കള്‍, അക്കാഡമിക്കുകള്‍ എന്നിവര്‍ ചേര്‍ന്നതാണ് എഎച്ച്എ. മദ്യം മരണത്തിലേക്ക് സംഭാവന ചെയ്ത യഥാര്‍ത്ഥ കണക്കുകളെ അപേക്ഷിച്ച് കേവലം ഒരു ഭാഗം മാത്രമാണ് ഔദ്യോഗിക കണക്കുകളെന്നാണ് ഇവര്‍ കരുതുന്നത്.

2019 മുതല്‍ മദ്യം മരണകാരണമായി മാറിയ കേസുകളില്‍ 42 ശതമാനം വര്‍ധന രേഖപ്പെടുത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന അവസ്ഥ തിരുത്താന്‍ നടപടി ആവശ്യമാണെന്ന് എഎച്ച്എ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ഇംഗ്ലണ്ടിലെ മെഡിക്കല്‍ വിദഗ്ധര്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് കത്തയച്ചു. സ്‌കോട്ട്‌ലണ്ടിലേതിന് സമാനമായി ഇംഗ്ലണ്ടിലും മിനിമം യൂണിറ്റ് പ്രൈസിംഗ് നടപ്പാക്കണമെന്നാംണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.

മദ്യപാനവുമായി ബന്ധപ്പെട്ട് വിഭിന്നമായ നിലപാടാണ് പലപ്പോഴും മെഡിക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ഉന്നയിക്കാറുള്ളത്. എന്നിരുന്നാലും മദ്യത്തിന് സുരക്ഷിതമായ അളവ് പോലും അത്ര സുരക്ഷിതമല്ലെന്നാണ് ഒരു ഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions