യു.കെ.വാര്‍ത്തകള്‍

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി; തിരിച്ചടിയായി റേച്ചല്‍ റീവ്‌സിന്റെ തീരുമാനങ്ങള്‍

ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ തീരുമാനങ്ങള്‍. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണ്. വളര്‍ച്ചാ നിരക്ക് മൂന്നു മാസം പൂജ്യമായി മാറി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറയുമ്പോഴും ലേബര്‍ സര്‍ക്കാര്‍ ന്യായീകരിക്കുന്നത് മുന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. മുന്‍ സര്‍ക്കാരുണ്ടാക്കിയ ബാധ്യതയാണ് രാജ്യത്തിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.

എന്നാല്‍ ബ്രിട്ടന്റെ വളര്‍ച്ചാ നിരക്ക് പുറത്തുവന്നതോടെ സര്‍ക്കാരും സമ്മര്‍ദ്ദത്തിലാണ്. പ്രവചനങ്ങള്‍ പ്രകാരം യുകെയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷത്തെ അവസാന മൂന്നു മാസത്തിലേത് പൂജ്യമാണ്. നേരത്തെ ഇത് 0.3 ശതമാനമായിരുന്നു. ലേബര്‍ അധികാരത്തിലെത്തും മുമ്പ് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബജറ്റ് അവതരിപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ് പ്രകാരം രാജ്യത്തെ സ്ഥിതി മോശമാണ്.

രാജ്യത്തെ സമ്പദ് വ്യവസ്ഥ ഉടനെ മെച്ചപ്പെടാനുള്ള സാധ്യതയുമില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ ബിസിനസ് മേഖലകളെ കാര്യമായി ബാധിച്ചുകഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

ദീര്‍ഘവീക്ഷണത്തോടെ പെരുമാറുകയാണ് സര്‍ക്കാര്‍ എന്നു വിശദീകരിക്കുന്നുണ്ടെങ്കിലും ടാക്‌സ് ബോംബുമായി ബജറ്റിലെത്തിയ ചാന്‍സലര്‍ ജനത്തിനെ കടുത്ത സമ്മര്‍ദ്ദമാണ് കൊടുക്കുന്നത്. മാത്രമല്ല നിലവിലുണ്ടാകുന്ന പാളിച്ചകളില്‍ നിന്ന് കരകയറാന്‍ രാജ്യത്തിന് മികച്ച പദ്ധതികളും ആവശ്യമാണ്.

ജീവിത ചെലവിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് മേല്‍ അധിക നികുതി ഭാരം വരുന്നത് തിരിച്ചടി തന്നെയാണ്. ബിസിനസ് സംരഭകരോടുള്ള സര്‍ക്കാര്‍ മനോഭാവവും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും വലിയ നേട്ടങ്ങള്‍ക്കായി കാര്യമായ മുന്നൊരുക്കവും ബുദ്ധിമുട്ടും അനിവാര്യമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറയുന്നത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions