യു.കെ.വാര്‍ത്തകള്‍

വിന്റര്‍ സമ്മര്‍ദത്തില്‍ പൊറുതിമുട്ടി എന്‍എച്ച്എസ്; എ&ഇകളില്‍ 12 മണിക്കൂര്‍ വരെ കാത്തിരുന്ന് രോഗികള്‍

യുകെയില്‍ ശൈത്യകാലം എന്‍എച്ച്എസിനെ സംബന്ധിച്ച് കടുത്ത ദുരിതകാലമാണ്. രോഗികളുടെ ഒഴുക്കില്‍ ചികിത്സ നല്‍കാന്‍ വലിയ കാലതാമസങ്ങളാണ് നേരിടേണ്ടി വരിക. ഇപ്പോള്‍ തന്നെ യുകെയിലെ ചില മേഖലകളില്‍ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചുരുങ്ങിയത് 12 മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് രോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരെ കാണാന്‍ സാധിക്കുന്നതെന്ന് ഔദ്യോഗിക ഡാറ്റ പറയുന്നു.

ഷ്രൂസ്ബറി & ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ പത്തിലൊന്ന് പേര്‍ക്കും കഴിഞ്ഞ മാസം എ&ഇയില്‍ 12 മണിക്കൂര്‍ കാത്തിരിപ്പ് ആവശ്യമായി വന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഏകദേശം 20-ല്‍ ഒരാള്‍ക്കാണ് ഈ കാത്തിരിപ്പ് വേണ്ടിവന്നത്.

അതേസമയം കഴിഞ്ഞ മാസം അടിയന്തര പരിചരണം ആവശ്യമുള്ള പകുതി രോഗികളെയാണ് ആശുപത്രികള്‍ നാല് മണിക്കൂറിനകം കണ്ടത്. 76 ശതമാനമാണ് ഹെല്‍ത്ത് സര്‍വ്വീസിന്റെ ലക്ഷ്യം. ഫ്‌ളൂ, കൊവിഡ്, നോറോവൈറസ്, ആര്‍എസ്‌വി തുടങ്ങിയ വിന്റര്‍ വൈറസുകള്‍ ഒരുമിച്ച് നേരിടേണ്ട അവസ്ഥയാണ് ആശുപത്രികള്‍ അനുഭവിക്കുന്നതെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

എന്‍എച്ച്എസില്‍ ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ അവസ്ഥ പരിതാപകരമാണെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിനിലെ ഡോ. ഇയാന്‍ ഹിഗിന്‍സണ്‍ പറഞ്ഞു. ബെഡുകളുടെ ക്ഷാമം മൂലം രോഗികള്‍ കോറിഡോറുകളില്‍ കാത്തുകിടക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് അദ്ദേഹം പറയുന്നു. ആംബുലന്‍സുകള്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ ജീവനക്കാരുടെ ആരോഗ്യവും അപകടത്തിലാണെന്ന് ഡോ. ഹിഗിന്‍സണ്‍ ചൂണ്ടിക്കാണിച്ചു.


  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions