യു.കെ.വാര്‍ത്തകള്‍

നോവായി യുകെ മലയാളി വിദ്യാര്‍ഥിനി സ്റ്റെനി; മൃതദേഹം ഗുജറാത്തില്‍ എത്തിക്കും

ലണ്ടന്‍: യുകെയില്‍ പനിയെ തുടര്‍ന്ന് മരിച്ച മലയാളി വിദ്യാര്‍ഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ സഹായവുമായി സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്. ഗുജറാത്തിലെ രാജ്ഘോട്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസ്, കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി (27). ഇവര്‍ പത്തനംതിട്ട സ്വദേശികള്‍ ആണെങ്കിലും സംസ്കാരം രാജ്ഘോട്ടില്‍ വച്ചാണ് നടത്തുക. രാജ്ഘോട്ട് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗങ്ങളാണ് സ്റ്റെനിയുടെ കുടുംബം.

പുതുവര്‍ഷ ദിനത്തില്‍ രാത്രി 1 മണിയോടെ ആയിരുന്നു സ്റ്റെനി വിട പറഞ്ഞത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ലണ്ടനിലെ എംഎസ്‍സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഇതോടൊപ്പം സ്വകാര്യ സ്കൂളില്‍ താത്കാലികമായി ടീച്ചര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയത്. ലണ്ടനിലെ വെംബ്ലിയില്‍ സഹ വിദ്യാര്‍ഥികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഒരാഴ്ച്ച മുന്‍പ് സ്റ്റെനിക്ക് പനി, ചുമ എന്നിവ ഉള്‍പ്പടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജിപിയുടെ ചികിത്സ സഹായം തേടിയിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായും വിട്ടു മാറിയിരുന്നില്ല.

ഡിസംബര്‍ 31ന് രാത്രിയോടെ രോഗാവസ്ഥ മൂര്‍ച്ഛിക്കുകയും കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയുമായിരുന്നു. എന്നാല്‍ വിദഗ്ദമായ ചികിത്സയ്ക്ക് ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാര്‍നെറ്റിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. സ്റ്റെനിയുടെ അപ്രതീക്ഷിത വേര്‍പാടിലുണ്ടായ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സ്റ്റെനി യുകെയില്‍ സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. ഇടവകയിലെ യുവജന പ്രസ്ഥാനവുമായും അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം നാട്ടില്‍ എത്തിച്ചു സാംസ്‌കരിക്കണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ്‌ അതിനയുള്ള ക്രമീകരണങ്ങള്‍ക്ക് ചര്‍ച്ച് കമ്മിറ്റി മുന്‍കൈ എടുത്തത്. പൊതുദര്‍ശനം ഉള്‍പ്പടെയുള്ള ശുശ്രൂഷകള്‍ ദേവാലയത്തില്‍ ക്രമീകരിക്കുമെന്ന് ഇടവക വികാരി റവ. പി. ജെ. ബിനു, ട്രസ്റ്റി വര്‍ഗീസ് മത്തായി, സെക്രട്ടറി എല്‍ദോസ് ജേക്കബ് എന്നിവര്‍ അറിയിച്ചു.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍ ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions