യു.കെ.വാര്‍ത്തകള്‍

ഓണ്‍ലൈന്‍ വഴി 1000 പൗണ്ടില്‍ കൂടുതല്‍ അഡീഷണല്‍ വരുമാനം ഉണ്ടായാല്‍ പിടിവീഴും!

ഓണ്‍ലൈന്‍ വഴി അഡീഷണല്‍ വരുമാനം ഉണ്ടായാലും ഇനി പിടിവീഴും. നിങ്ങളുണ്ടാക്കിയ ഏതെങ്കിലും വസ്തുക്കളോ മറ്റോ ഓണ്‍ലൈന്‍ വഴി വിറ്റാല്‍, നികുതി വകുപ്പ് തേടിയെത്താം. ഇത്തരത്തിലുള്ള വില്‍പ്പനയുമായി ബന്ധപ്പെട്ട കണക്കുകള്‍ ശരിയാക്കി വെച്ചില്ലെങ്കില്‍, അപ്രതീക്ഷിതമായ നികുതി ബില്ലുകളും പിഴ അടയ്ക്കുവാനുള്ള നോട്ടീസുകളും ഏത് സമയത്തും പ്രതീക്ഷിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഓണ്‍ലൈന്‍ വേദികളായ വിന്റഡ്, ഈബേ, എയര്‍ബി എന്‍ ബി എന്നിവരോട് അവരുടെ ഉപയോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എച്ച് എം ആര്‍ സി. 2024 ജനുവരി മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ ഈ നിയമപ്രകാരമുള്ള ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എച്ച് എം ആര്‍ സിക്ക് സമര്‍പ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിലും നികുതി നിരക്കിലോ മാറ്റങ്ങള്‍ ഒന്നുമില്ല. എന്നാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ വഴി ആരൊക്കെയാണ് വരുമാനം നേടുന്നത് എന്ന് മനസ്സിലാക്കാനും, അതുവഴി അവരെ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനും എച്ച് എം ആര്‍ സിക്ക് ഈ റിപ്പോര്‍ട്ടുകള്‍ സഹായകമാകും. അതായത്, ചെറിയതാണെങ്കിലും ഒരു അധിക വരുമാനം നിങ്ങള്‍ നേടിയിട്ടുണ്ട്, അത് ഡിക്ലയര്‍ ചെയ്തിട്ടില്ല എങ്കില്‍, നിങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചേക്കും എന്നര്‍ത്ഥം. ഇത്തരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചേക്കും എന്നാണ് കരുതുന്നത്.

ഓണ്‍ലൈന്‍ വിപണികള്‍ വഴി വസ്ത്രങ്ങളും മറ്റും വില്‍ക്കുന്നവര്‍, ഗൃഹ നിര്‍മ്മിതമായ കരകൗശല വസ്തുക്കള്‍, കേക്കുകള്‍ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നവരായിരിക്കും പ്രധാനമായും കുടുങ്ങുക. ഇന്റര്‍നെറ്റ് വഴി പരസ്യം നല്‍കി, താത്ക്കാലികല്‍ ജോലികളില്‍ പ്രതിഫലം വാങ്ങി ഏര്‍പ്പെടുന്നവരും, വീടുകള്‍ ഓണ്‍ലൈന്‍ വഴി ഹോളിഡേ ഹോം ആക്കി വാടകക്ക് നല്‍കുന്നവരും ഈ നിയമത്തിന്‍ കീഴില്‍ വരും.2024 ല്‍ ഓണ്‍ലൈന്‍ വഴി ചുരുങ്ങിയത് 30 വസ്തുക്കള്‍ വില്‍ക്കുകയോ അതല്ലെങ്കില്‍ ഏകദേശം 1700 പൗണ്ടിനടുത്ത് വരുമാനം ഉണ്ടാക്കുകയോ ചെയ്തവര്‍ക്കും, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ വഴി പ്രതിഫലം വാങ്ങി സേവനങ്ങള്‍ നല്‍കിയവര്‍ക്കും, അവരുടെ ചില വിവരങ്ങള്‍ നികുതി വകുപ്പിന് കൈമാറുന്നതായി അറിയിച്ചു കൊണ്ടുള്ള അറിയിപ്പുകള്‍ ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും ഉടനെ ലഭിക്കും.

ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധിയില്‍, മൂന്നിലൊന്ന് ബ്രിട്ടീഷുകാരും, ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി അധിക വരുമാനം നേടാന്‍ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍, പ്രതിവര്‍ഷം 1000 പൗണ്ടില്‍ കുറവാണ് അധിക വരുമാനമെങ്കില്‍ നിങ്ങള്‍ നികുതി നല്‍കുകയോ, വരുമാനം ഡിക്ലറേഷനില്‍ ഉള്‍പ്പെടുത്തുകയോ വേണ്ട. എന്നാല്‍, അതിലധികം ഒരുപൗണ്ട് എങ്കിലും നേടിയാല്‍ അക്കാര്യം നികുതി വകുപ്പിനെ അറിയിച്ചിരിക്കണം.


  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions