യു.കെ.വാര്‍ത്തകള്‍

പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി ഏശിയില്ല; യുകെ ഹൗസിംഗ് വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തില്‍ 11% വര്‍ധന


വളരെ പ്രതികൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടും യുകെ ഹൗസിംഗ് വിപണിക്ക് പുതുവര്‍ഷത്തില്‍ മികച്ച തുടക്കം. വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തില്‍ 11% വര്‍ധന രേഖപ്പെടുത്തി. പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോളാണ് 2025 തുടക്കത്തില്‍ ബ്രിട്ടീഷ് ഭവനവിപണിക്ക് പുത്തന്‍ ഉണര്‍വ്.

പല തരത്തിലുള്ള അനിശ്ചിതാവസ്ഥകളും നിലനില്‍ക്കവെ ലിസ്റ്റ് ചെയ്യപ്പെടുന്ന വീടുകളിലെ എണ്ണത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയതാണ് അപ്രതീക്ഷിതമായി മാറുന്നത്. യുകെ ഹൗസിംഗ് വിപണിയിലേക്ക് ബോക്‌സിംഗ് ഡേ മുതല്‍ തന്നെ റെക്കോര്‍ഡ് തോതില്‍ പുതിയ വില്‍പ്പനക്കാര്‍ ഒഴുകുന്നുണ്ട്.

ശരാശരി വിലയും, ധാരണയായ വില്‍പ്പനകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിപണിയിലെത്തിയ ശരാശരി പ്രോപ്പര്‍ട്ടികളുടെ വില 1.7% ശതമാനമാണ് ഉയര്‍ന്നത്. 5992 പൗണ്ട് വില വര്‍ദ്ധിച്ച് ശരാശരി വില 366,189 പൗണ്ടിലേക്കാണ് എത്തിയത്. 2020ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കുതിച്ചുചാട്ടമാണിതെന്ന് റൈറ്റ്മൂവ് പറയുന്നു.

ഡിസംബറില്‍ സീസണലായി വില താഴുകയും, പുതുവര്‍ഷത്തില്‍ തിരിച്ചെത്തുകയും ചെയ്യാറുണ്ട്. പലിശ നിരക്കുകള്‍ താഴുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കായി ബിഡ് ചെയ്യാന്‍ ജനങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം പുലര്‍ത്തുന്നുണ്ട്. നവംബറില്‍ പണപ്പെരുപ്പം താഴ്ന്ന സാഹചര്യത്തില്‍ പലിശ ഈ വര്‍ഷം കാര്യമായി കുറയുമെന്നാണ് പ്രതീക്ഷ.

ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് 11% അധികം വീടുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. കൂടാതെ അംഗീകരിച്ച വില്‍പ്പനകളുടെ എണ്ണത്തിലും 11% വര്‍ധന രേഖപ്പെടുത്തി. മാറുന്ന സാഹചര്യത്തില്‍ ഏത് മോര്‍ട്ട്‌ഗേജ് ഡീലാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് പോലുള്ള മോര്‍ട്ട്‌ഗേജ് വിദഗ്ധരില്‍ നിന്നും അനായാസം മനസ്സിലാക്കി സ്മാര്‍ട്ട് തീരുമാനം കൈക്കൊള്ളാം.

പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ നിലകൊള്ളുകയും, ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുമ്പോള്‍ 2025-ല്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് തിരിച്ചടിയാണ് സംഭവിക്കാനിടയുള്ളത് എന്നതാണ് സാധ്യത.

ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് എത്ര തവണ പലിശ കുറയ്ക്കുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും പ്രവചനം അസാധ്യമായ നിലയിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ മൂന്ന് തവണയെങ്കിലും 2025-ല്‍ പലിശ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കി കേവലം ഒരു പലിശ കുറയ്ക്കലില്‍ ഈ വര്‍ഷം കാര്യങ്ങള്‍ ഒതുങ്ങുമെന്നാണ് പ്രവചനം വരുന്നത്.

കഴിഞ്ഞ വര്‍ഷം ആറ് തവണയെങ്കിലും പലിശ കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം . എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് തവണ മാത്രമാണ് 2024-ല്‍ പലിശ കുറച്ചത്, ആഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായ സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ അത്ഭുതങ്ങളൊന്നും ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധരുടെ നിലപാട്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions