യു.കെ.വാര്‍ത്തകള്‍

ഇത് ബില്‍ ഷോക്കുകളുടെ കാലം; വാട്ടര്‍ ബില്ലുകള്‍ 47% വരെ വര്‍ധിക്കുമെന്ന് സ്ഥിരീകരിച്ച് റെഗുലേറ്റര്‍

പുതുവര്‍ഷം യുകെയിലെ കുടുംബങ്ങളെ സംബന്ധിച്ച് ആഘാതങ്ങളുടെ കാലം കൂടിയാണ് എനര്‍ജി നിരക്ക്, ഇന്ധന വില എന്നിവയ്ക്ക് പുറമെ ഏപ്രില്‍ മുതല്‍ നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ബില്‍ ഷോക്ക് ഉണ്ടാകുമെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ വാട്ടര്‍ ബില്ലുകളുടെ രൂപത്തിലും വലിയ ഷോക്ക് ഉണ്ടാകുമെന്നു വ്യക്തമായിരിക്കുകയാണ്. വാട്ടര്‍ ബില്ലുകള്‍ കുത്തനെ ഉയരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വാട്ടര്‍ യുകെ. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടുംബ ബജറ്റ് അട്ടിമറിക്കുന്ന തീരുമാനമാണ് റെഗുലേറ്റര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഏപ്രില്‍ മാസത്തില്‍ 47% വരെ നിരക്ക് വര്‍ധനവാണ് കുടുംബങ്ങള്‍ നേരിടേണ്ടി വരുന്നത്.

ശരാശരി വാര്‍ഷിക വാട്ടര്‍, വേസ്റ്റ് വാട്ടര്‍ ബില്ലുകള്‍ 123 പൗണ്ടാണ് വര്‍ധിക്കുക. ഇതോടെ ശരാശരി ബില്ലുകള്‍ 480 പൗണ്ടില്‍ നിന്നും 603 പൗണ്ടിലേക്കാണ് ഉയരുക. പ്രതിമാസം ഏകദേശം 10 പൗണ്ടാണ് കുതിച്ചുചാട്ടം. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ നിരക്ക് വര്‍ദ്ധനവുകളാണ് അനുഭവപ്പെടുക.

സതേണ്‍ വാട്ടര്‍ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന അനുഭവിക്കേണ്ടി വരിക. ഇവരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് 224 പൗണ്ടാണ് ബില്‍ ഉയരുന്നത്. ഇതോടെ ശരാശരി വാര്‍ഷിക ചെലവ് 703 പൗണ്ടിലെത്തും.

അധികം പിന്നിലല്ലാതെ ഹാഫ്രെന്‍ ഡിഫര്‍ഡ്വി ബില്ലുകള്‍ നിലയുറപ്പിക്കുന്നു. 32% നിരക്ക് വര്‍ധനയുള്ളതിനാല്‍ പ്രതിവര്‍ഷം 447 പൗണ്ടില്‍ നിന്നും 590 പൗണ്ടിലേക്കാണ് നിരക്ക് ഉയരുക. സൗത്ത് വെസ്റ്റ് വാട്ടര്‍ ബില്ലുകള്‍ 520 പൗണ്ടില്‍ നിന്നും 686 പൗണ്ടിലേക്കും വര്‍ദ്ധിക്കും.

തേംസ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് 31% വര്‍ധനവാണ് വഹിക്കേണ്ടി വരിക. യോര്‍ക്ക്ഷയര്‍ വാട്ടര്‍ 29% വര്‍ധനവിനും പദ്ധതിയിടുന്നു. അതേസമയം എസ്ഇഎസ് വാട്ടര്‍ സപ്ലൈ ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഇതിനിടയില്‍ നിരക്കില്‍ ആശ്വാസം ലഭിക്കും. ഇവരുടെ നിരക്ക് 5 പൗണ്ട് കുറഞ്ഞ് 254 പൗണ്ടില്‍ നിന്നും 249 പൗണ്ടിലേക്കാണ് കുറയുക. വാട്ടര്‍ മീറ്ററും, എത്ര വെള്ളം ഉപയോഗിക്കുന്നു എന്നതും അനുസരിച്ചാണ് നിരക്ക് വര്‍ധന നിശ്ചയിക്കുക.

രണ്ട് ദശകത്തിനിടെ ഇംഗ്ലണ്ടില്‍ കാണാത്ത ഏറ്റവും വലിയ കൗണ്‍സില്‍ ടാക്സ് വര്‍ധനയ്ക്കും കളമൊരുങ്ങുകയാണ്. നാല് മില്ല്യണിലേറെ കുടുംബങ്ങള്‍ക്കാണ് കൗണ്‍സില്‍ ടാക്‌സിന്റെ ശിക്ഷ ലഭിക്കുകയെന്നാണ് വിവരം. നിയമപരമായ പഴുതുകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഏഴ് കൗണ്‍സിലുകളാണ് 9.99 ശതമാനം മുതല്‍ 15 ശതമാനം വരെ നികുതി ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions