യു.കെ.വാര്‍ത്തകള്‍

ബജറ്റ് സമ്മാനിച്ച ദുരന്തം: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് 0.75 ശതമാനത്തിലേക്ക് കുറഞ്ഞു

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് സമ്മാനിച്ച ദുരന്തം മൂലം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് 0.75 ശതമാനത്തിലേക്ക് കുറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടത്തിയ പ്രഖ്യാപനങ്ങള്‍ ഇതുവരെ ലേബര്‍ ഗവണ്‍മെന്റ് മറച്ചുപിടിക്കാന്‍ ശ്രമിച്ച സത്യങ്ങളെല്ലാം പുറത്തിടുന്നതാണ്.

റേച്ചല്‍ റീവ്‌സിന്റെ ദുരന്ത സമാനമായ ബജറ്റ് രാജ്യത്തിന് സാമ്പത്തിക സ്തംഭനാവസ്ഥയാണ് സമ്മാനിച്ചതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങള്‍ സ്ഥിരീകരിക്കുന്നത്. ബജറ്റില്‍ നിന്നും നൂറ് ദിവസം മാത്രം അകലെ എത്തുമ്പോഴാണ് യുകെയുടെ വളര്‍ച്ച ഈ വര്‍ഷം പകുതിയായി, കേവലം 0.75 ശതമാനത്തില്‍ ഒതുങ്ങുമെന്ന് ബാങ്ക് വ്യക്തമാക്കുന്നത്.

ജീവിതച്ചെലവ് പ്രതിസന്ധി സമ്മര്‍ദങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പം ഈ വര്‍ഷം 3.7 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമ്പോള്‍ തിരിച്ചടി കൂടുതല്‍ ശക്തമാകും. എനര്‍ജി ബില്ലുകള്‍ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ കനത്ത ആഘാതം സൃഷ്ടിക്കുമ്പോഴാണ് ഈ തിരിച്ചടികള്‍. എന്നാല്‍ ഇവയെല്ലാം ഒത്തുചേരുന്നത് 'സ്റ്റാഗ്ഫ്‌ളേഷനിലേക്ക്' നയിക്കുമെന്നാണ് ആശങ്ക.

1970-കളില്‍ ബ്രിട്ടനെ തകര്‍ത്ത സ്ഥിതിയാണ് ഇത്. ആ ഘട്ടത്തില്‍ 20 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കുറി പരമാവധി 3.7 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം എത്തുകയെന്നാണ് കരുതുന്നത്. വളര്‍ച്ച പ്രതീക്ഷിച്ചതിലും ദുര്‍ബലമാണെന്നും, ബിസിനസ്സുകളുടെയും, ഉപഭോക്താക്കളുടെയും ആത്മവിശ്വാസം താഴ്ന്നതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ പൗണ്ട് ഒരു സെന്റും, പകുതിയും ഡോളറിനെതിരെ താഴ്ന്നു. യൂറോയ്ക്ക് എതിരെയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 100 ദിവസം കൊണ്ട് ലേബര്‍ ഗവണ്‍മെന്റിന്റെ ദുരന്ത ബജറ്റ് സമ്മാനിച്ചത് എന്താണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നതായി ടോറി ബിസിനസ്സ് വക്താവ് ആന്‍ഡ്രൂ ഗ്രിഫിത്ത് ചൂണ്ടിക്കാണിച്ചു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions