യു.കെ.വാര്‍ത്തകള്‍

എ&ഇ യില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍

എന്‍എച്ച്എസ് എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥിതി ജനുവരി മാസത്തിലും കാര്യമായി മെച്ചപ്പെട്ടില്ലെന്നു കണക്കുകള്‍. കഴിഞ്ഞ മാസം 12 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജനുവരിയില്‍ 61,529 പേരിലേറെയാണ് അര ദിവസത്തോളം എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ ലഭിക്കാനായി കാത്തിരുന്നത്. ഡിസംബറിലെ കണക്കുകളില്‍ നിന്നും 13 ശതമാനം വര്‍ധനവാണ് ഇത്.

ഇതിന് പുറമെ ചികിത്സ കഴിഞ്ഞിട്ടും വീടുകളില്‍ പരിചരണം ലഭ്യമല്ലാത്തതിനാല്‍ ബെഡുകള്‍ പിടിച്ചുവെച്ചിരിക്കുന്ന രോഗികളുടെ എണ്ണം വിന്ററിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 14,000 പേരോളമാണ് പോകാന്‍ ഇടമില്ലാത്തതിന്റെ പേരില്‍ ബെഡുകള്‍ കൈയ്യടക്കി വെച്ചിട്ടുള്ളത്.

സോഷ്യല്‍ കെയര്‍ കപ്പാസിറ്റി മെച്ചപ്പെടുത്താത്ത പക്ഷം ഡിസ്ചാര്‍ജ്ജുകളില്‍ കാലതാമസം നേരിടുകയും, ഇത് ചികിത്സ ആവശ്യമുള്ള രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്നത് തുടരുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ഗവണ്‍മെന്റിനെ ഓര്‍മ്മിപ്പിക്കുന്നു. ആവശ്യത്തിന് ബെഡുകള്‍ ഇല്ലാത്തത് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ശാപമായി തുടരുകയാണ്.

എന്നാല്‍ എ&ഇയില്‍ എത്തുന്നതിന് മുന്‍പ് ട്രോളികളില്‍ ഇടനാഴികളില്‍ ചെലവാക്കുന്ന സമയം എന്‍എച്ച്എസ് രേഖപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ കാത്തിരിപ്പ് ഇതിലും ദുരിതമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions