യു.കെ.വാര്‍ത്തകള്‍

ജയശങ്കറിന്റെ വാഹനവ്യൂഹം അക്രമിക്കപ്പെട്ട സംഭവം; ഹോം സെക്രട്ടറി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യം

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലണ്ടനില്‍ എത്തിയ ഘട്ടത്തില്‍ സുരക്ഷാ ലംഘനം ഉണ്ടായ സംഭവം നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബ്രിട്ടനിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ബോബ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ ഉന്നയിച്ചു. അക്രമികളെ 'ഖലിസ്ഥാനി തെമ്മാടികള്‍' എന്ന് വിശേഷിപ്പിച്ചാണ് ബ്ലാക്ക്മാന്‍ വിഷയം കോമണ്‍സില്‍ അവതരിപ്പിച്ചത്.

മധ്യലണ്ടനിലെ ചാത്താം ഹൗസിന് മുന്നില്‍ വെച്ചാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ജയശങ്കറിന്റെ സുരക്ഷാ വ്യൂഹം ലംഘിക്കാന്‍ ഒരു ഖലിസ്ഥാന്‍വാദി ശ്രമിച്ചത്. ജനാധിപത്യവിരുദ്ധമായ പ്രവൃത്തിയെന്നാണ് ബ്ലാക്ക്മാന്‍ കോമണ്‍സില്‍ ഇതിനെ വിശേഷശിപ്പിച്ചത്. വിദേശത്ത് നിന്നും അതിഥികള്‍ എത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്ന വിഷയത്തില്‍ ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യണമെന്നും ബ്ലാക്ക്മാന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തുള്ള പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ അക്രമത്തിന് ശ്രമുണ്ടായത്. ഖലിസ്ഥാനി തെമ്മാടികളാണ് ഇതിന് പിന്നില്‍. ഇത് ജനീവാ കണ്‍വെന്‍ഷന് വിരുദ്ധമാണ്. പോലീസും, സുരക്ഷാ സേനയും സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം, ബ്ലാക്ക്മാന്‍ വ്യക്തമാക്കി.
സംഭവത്തില്‍ ആശങ്കയുള്ളതായി ലേബര്‍ ഗവണ്‍മെന്റിന്റെ കോമണ്‍സ് നേതാവ് ലൂസി പോവെല്‍ പ്രതികരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും എത്തിയ ഒരു സന്ദര്‍ശകന് നേരെ ഗുരുതര അക്രമം ഉണ്ടായതില്‍ ഖേദമുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല, സന്ദര്‍ശകരെ ഈ വിധം പരിഗണിക്കാന്‍ കഴിയില്ല, അവര്‍ പറഞ്ഞു. ഹോം സെക്രട്ടറി സമ്പൂര്‍ണ്ണ പ്രതികരണം നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

യുകെ ഫോറിന്‍, കോമണ്‍വെല്‍ത്ത്, ഡെവലപ്‌മെന്റ് ഓഫീസും സംഭവത്തെ അപലപിച്ചു. പൊതുപരിപാടികള്‍ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഫ്‌സിഡിഒ പറഞ്ഞു. യുകെ ചാര്‍ജ്ജ് ഡി' അഫയേഴ്‌സ് ക്രിസ്റ്റിനെ സ്‌കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ഗുരുതര ആശങ്ക അറിയിച്ചിട്ടുണ്ട്.

പ്രതിഷേധക്കാരനെ ഉടന്‍ പിടികൂടിയെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് പറയുന്നു. വിദേശകാര്യമന്ത്രിക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഇവിടെ നിന്നും യാത്ര ചെയ്യാന്‍ കഴിഞ്ഞെന്നും പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions