യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ കടുത്ത ക്ഷാമം! മൂന്നിലൊന്ന് ആശുപത്രികളിലും റൊട്ടേഷന്‍ നടപ്പാകുന്നില്ല

എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സുമാരുടെ കടുത്ത ക്ഷാമം. നഴ്‌സുമാരുടെ കുറവ് ഗുരുതരമായ നിലയില്‍ തുടരുന്നതിനാല്‍ ആയിരക്കണക്കിന് രോഗികളാണ് അപകടാവസ്ഥ നേരിടുന്നതെന്ന് ഞെട്ടിപ്പിക്കുന്ന അന്വേഷണത്തില്‍ വ്യക്തമായി.

കാല്‍ശതമാനത്തോളം ആശുപത്രികളിലാണ് നഴ്‌സുമാരെ റൊട്ടേഷനില്‍ നിയോഗിക്കുന്നതില്‍ അപകടകരമായ വിടവ് പതിവായി നേരിടുന്നത്. കുട്ടികളുടെയും, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലുമാണ് ഈ ദുരവസ്ഥ ഏറ്റവും മാരകമായ നിലയില്‍ അനുഭവപ്പെടുന്നത്. നഴ്‌സുമാരുടെ സേവനത്തില്‍ ചെറിയ കുറവ് നേരിടുന്നത് പോലും മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം തെളിയിക്കുമ്പോഴാണ് എന്‍എച്ച്എസ് ആശുപത്രികളില്‍ ഇത് പതിവായി നേരിടുന്നത്.

അമിതമായി ജോലി ചെയ്യേണ്ടി വരുന്ന നഴ്‌സുമാര്‍ക്ക് പലപ്പോഴും രോഗികളുടെ അവസ്ഥ മോശമാകുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകാറുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് പരിചരണത്തിന്റെ വിവിധ തലങ്ങളെ ബാധിക്കുകയും ചെയ്യുന്നു. രോഗികള്‍ക്ക് മരുന്നും, ഭക്ഷണവും, പാനീയങ്ങളും കൃത്യസമയത്ത് ലഭിക്കുന്നത് ഉള്‍പ്പെടെയാണ് തടസ്സപ്പെടുന്നത്. നഴ്‌സുമാര്‍ക്ക് അല്‍പ്പ നേരം ഇരുന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത തിരക്കുമാണ്.

ചാനല്‍ 4 പത്ത് മാസമായി വിവരാവകാശ നിയമപ്രകാരം നടത്തിയ പോരാട്ടത്തിനൊടുവിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കണക്കുകള്‍ അത്യധികം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് വിദഗ്ധര്‍ പ്രതികരിച്ച് കഴിഞ്ഞു. ആശുപത്രികളില്‍ എത്ര നഴ്‌സുമാരുടെ സേവനം ഒരു ഷിഫ്റ്റില്‍ ആവശ്യം വരുമെന്നും, എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ നിയോഗിക്കപ്പെട്ടുവെന്നതും തമ്മിലുള്ള വ്യത്യാസത്തിന്റെ കണക്കുകലാണ് ഇപ്പോള്‍ പുറത്തായത്.

2023 ജനുവരി മുതല്‍ 2024 നവംബര്‍ വരെയുള്ള കണക്ക് പ്രകാരം 31 ശതമാനം അക്യൂട്ട് ആശുപത്രികളിലും പ്രതീക്ഷിച്ചതിന്റെ 10% കുറവ് നഴ്‌സുമാരാണ് ലഭ്യമായത്. കാല്‍ശതമാനം നിയോനേറ്റല്‍ യൂണിറ്റുകളിലും, 18 ശതമാനത്തോളം ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡുകളിലും ആവശ്യമുള്ളതിലും 20 ശതമാനത്തിലേറെ നഴ്‌സുമാരാണ് ഷിഫ്റ്റില്‍ ഉണ്ടായത്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ 275,000 നഴ്‌സിംഗ് വേക്കന്‍സികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions