യു.കെ.വാര്‍ത്തകള്‍

2024 ല്‍ ആശുപത്രി ബെഡുകള്‍ക്കായി 24 മണിക്കൂറിലേറെ കാത്തിരുന്നത് ആയിരങ്ങള്‍

ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി പ്രവേശനം ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരിക എത്ര വലിയ ദുരിതമായിരിക്കും സമ്മാനിക്കുക! കഴിഞ്ഞ വര്‍ഷം എ&ഇ സന്ദര്‍ശിച്ച ഏകദേശം 49,000 രോഗികള്‍ക്കാണ് ആശുപത്രി ബെഡിനായി 24 മണിക്കൂറും, അതിലേറെയും കാത്തിരിപ്പ് വേണ്ടിവന്നത്.

70 ശതമാനം കേസുകളിലും 65 വയസും, അതിന് മുകളിലും പ്രായമുള്ളവരാണ് ഇതിന് ഇരയായത്. വാര്‍ഡില്‍ അല്‍പ്പം ഇടം കിട്ടാന്‍ ചില രോഗികള്‍ക്ക് 10 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നായി ലിബറല്‍ ഡെമോക്രാറ്റുകള്‍ വിവരാവകാശ രേഖ പ്രകാരം നേടിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെ 54 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2024-ല്‍ 48,830 ട്രോളി കാത്തിരിപ്പുകള്‍ 24 മണിക്കൂറും, അതിലേറെയും നീണ്ടതായി കണ്ടെത്തി. ഇതില്‍ 33,413 കേസുകളിലും രോഗികള്‍ 65 വയസും, അതിന് മുകളിലും പ്രായമുള്ളവരാണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച ശേഷം വാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വരെയുള്ള സമയമാണ് ട്രോളി കാത്തിരിപ്പായി കണക്കാക്കുന്നത്.

എന്നാല്‍ കണക്കുകള്‍ മുകള്‍ഭാഗത്തെ അവസ്ഥ മാത്രമാണ് കാണിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കുറച്ചത് പ്രശ്‌നത്തില്‍ പ്രധാന സംഭാവന നല്‍കുന്നതായി ആര്‍സിഎന്‍ വ്യക്തമാക്കുന്നു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions