യു.കെ.വാര്‍ത്തകള്‍

മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റ് കഴിഞ്ഞ് വാഹനമോടിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നു!


വിശ്രമമില്ലാതെ മണിക്കൂറുകള്‍ നീണ്ട സമയത്തെ ജോലി, ക്ഷീണിതരായി മടങ്ങുമ്പോള്‍ നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നതായും മരിക്കുന്നതായും സുപ്രധാന അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യപ്രവര്‍ത്തകരുടെ അവസ്ഥ അതീവ ദയനീയമാണെന്ന് സേഫ്റ്റി വാച്ച്‌ഡോഗ് വ്യക്തമാക്കുന്നു.

ജീവനക്കാര്‍ ക്ഷീണിതരായി വാഹനമോടിക്കുമ്പോള്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് എന്‍എച്ച് എസ് സേഫ്റ്റി റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുദീര്‍ഘമായ ഷിഫ്റ്റ് പൂര്‍ത്തിയാക്കി കാറോടിച്ച് വീട്ടിലേക്ക് മടങ്ങുന്ന ജീവനക്കാര്‍ റോഡ് അപകടങ്ങളില്‍ മരണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എന്‍എച്ച്എസ് സേഫ്റ്റി റെഗുലേറ്റര്‍ കണ്ടെത്തി. ജീവനക്കാര്‍ അതീവ ക്ഷീണത്തില്‍ മടങ്ങുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്.

ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ നേരിടുന്ന ക്ഷീണം മൂലം പിഴവുകള്‍ സംഭവിക്കാനും, ഇത് രോഗികള്‍ക്ക് ഗുരുതരമായ അവസ്ഥ സൃഷ്ടിക്കാനും ഇടയാക്കുമെന്നാണ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡി വ്യക്തമാക്കുന്നത്. ഈ അവസ്ഥ നേരിട്ടും, അല്ലാതെയും രോഗികളെ അപകടത്തിലാക്കുമ്പോഴും എന്‍എച്ച്എസ് ഈ ഭീഷണിയെ കുറിച്ച് തിരിച്ചറിയുന്നില്ല. എന്‍എച്ച്എസ് ജീവനക്കാരുടെ ധീരോദാത്തമായ പ്രകടനമെന്ന മാനസികനിലയാണ് ഇതിന് കാരണമെന്നും ബോഡി കുറ്റപ്പെടുത്തി.

ക്ഷീണിതരായ ഡോക്ടര്‍മാരും, നഴ്‌സുമാരും രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ പിഴവുകള്‍ കടന്നുകൂടുന്നുണ്ട്. ഫീഡിംഗ് ട്യൂബ് സ്ഥലം മാറി കടത്തുകയും, പ്രസവിച്ച സ്ത്രീയുടെ ഉള്ളില്‍ സ്വാബ് മറന്നുവെച്ചതും, ബ്ലഡ് സാംപിളില്‍ ലേബല്‍ മാറിപ്പോകുകയും ഉള്‍പ്പെടെ അബദ്ധങ്ങളാണ് ഇത് വരുത്തിവെയ്ക്കുന്നത്.

മറ്റേണിറ്റി വാര്‍ഡിലും റിഹാബിലിറ്റേഷന്‍ വാര്‍ഡിലും കടുത്ത പ്രതിസന്ധി തുടരുകയാണ്. നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, മിഡ് െൈവഫുമാര്‍ എന്നിവര്‍ക്കിടയിലെ സര്‍വേയില്‍ 69 ശതമാനം ഷിഫ്റ്റിലും ജീവനക്കാരില്ല. ഇംഗ്ലണ്ട്, വെയില്‍സ് ,നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 42 ആശുപത്രികളിലാണ് സര്‍വ്വേ നടത്തിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സമ്മര്‍ദ്ദ കാരണം വ്യക്തമാക്കുന്നതാണ് സര്‍വ്വേ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി നടത്തിയ സര്‍വ്വേയില്‍ ജീവനക്കാര്‍ ഓരോ ഷിഫ്റ്റിനു ശേഷവും തങ്ങളുടെ നെട്ടോട്ടത്തെ കുറിച്ച് വിവരിക്കുകയായിരുന്നു. സര്‍വ്വേയില്‍ 1472 ഷിഫ്റ്റുകള്‍ ഉള്‍പ്പെടുത്തി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നഴ്‌സുമാര്‍ പങ്കുവച്ചത്. രോഗികള്‍ക്ക് കടുത്ത സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന അവസ്ഥയാണ് പലയിടത്തും.

ജീവനക്കാരുടെ എണ്ണം കുറയുന്നതോടെ നിലവിലെ ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാകുന്നുണ്ട്. വേദനയ്ക്കുള്ള ഗുളികകള്‍ നല്‍കാന്‍ പോലും വൈകുന്നു. പകുതിയിലേറെ ഷിഫ്റ്റില്‍ ഗുരുതര സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ജീവനക്കാരുടെ കുറവില്‍ തങ്ങള്‍ പ്രതിസന്ധിയിലാണെന്ന് അഞ്ചില്‍ മൂന്നു ജീവനക്കാരും ട്രസ്റ്റിനെ അറിയിച്ചതായും സര്‍വ്വേ വ്യക്തമാക്കുന്നു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions