യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും ശമ്പളവര്‍ദ്ധനയ്ക്ക് അധിക തുക അനുവദിക്കില്ല

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കുമുള്ള ശമ്പളവര്‍ദ്ധനവുകള്‍ നിലവിലെ ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടി വരുമെന്ന് ട്രഷറി. ഇതോടെ സമരനടപടികള്‍ പടരും . ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കുമുള്ള വ്യത്യസ്ത സ്വതന്ത്ര പേ റിവ്യൂ ബോഡികള്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ ശമ്പളവര്‍ദ്ധന ഓഫറാണ് മുന്നോട്ട് വെയ്ക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം അധ്യാപകര്‍ക്ക് ശമ്പളവര്‍ദ്ധനയ്ക്ക് സഹായിക്കുന്ന അധിക ഫണ്ടിംഗ് ലഭിച്ചില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് എന്‍ഇയു, എന്‍എഎസ്‌യുഡബ്യുടി അധ്യാപക യൂണിയനുകള്‍ ഭീഷണി മുഴക്കി. ഫ്രണ്ട്‌ലൈനില്‍ നിന്നുള്ള പണം ഉപയോഗിച്ച് ശമ്പളം പറ്റേണ്ടി വരുന്നത് സ്വീകരിക്കില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും മുന്നറിയിപ്പ് നല്‍കി.

ശമ്പളവര്‍ദ്ധനയ്ക്കായി അധിക തുക കടമെടുത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ട്രഷറി നിലപാട് യഥാര്‍ത്ഥത്തില്‍ മറ്റ് ബജറ്റുകളില്‍ നിന്നും പണം ലാഭിക്കേണ്ട അവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. മുന്‍പ് പേ റിവ്യൂ ബോഡികള്‍ നിര്‍ദ്ദേശിക്കുന്ന വര്‍ദ്ധനവുകള്‍ അംഗീകരിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ചിലപ്പോള്‍ ആ പതിവ് തെറ്റിച്ചേക്കാമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം.

എന്നിരുന്നാലും ശമ്പളവര്‍ദ്ധനയ്ക്ക് കൂടുതല്‍ ഫണ്ട് നല്‍കാതിരിക്കുന്നത് രാഷ്ട്രീയ നഷ്ടം സൃഷ്ടിക്കുമെന്ന് ഗവണ്‍മെന്റ് തലത്തില്‍ വര്‍ത്തമാനമുണ്ട്. മുന്‍ ടോറി ഗവണ്‍മെന്റിന്റെ പ്രതിച്ഛായ ഏറ്റവും കൂടുതല്‍ തകര്‍ത്തത് ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ നടത്തിയ സമരങ്ങളാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ യൂണിയന്‍ ആവശ്യങ്ങള്‍ നിരസിച്ച ടോറികള്‍ക്ക് ഭരണം നഷ്ടമാകുകയാണ് ചെയ്തത്. ഈ ഘട്ടത്തില്‍ ഒരു തിരിച്ചടിയായി പ്രതിസന്ധി വളരുന്നത് എങ്ങെന ഒഴിവാക്കാമെന്ന് ലേബര്‍ ഗവണ്‍മെന്റിനും ആലോചിക്കേണ്ടതായി വരും.

എന്‍എച്ച്എസ് ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് സമരം ഒഴിവാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ആവശ്യം, ഇതിനായി എന്‍എച്ച്എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഈ രീതിയില്‍ പ്രവര്‍ത്തിച്ചതാണ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ഡോക്ടര്‍മാരും, നഴ്‌സുമാരും ഫ്രണ്ട്‌ലൈനിലാണ് നില്‍ക്കേണ്ടത്, അല്ലാതെ പിക്കറ്റ് ലൈനിലല്ല, സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions