യു.കെ.വാര്‍ത്തകള്‍

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി; ബില്ലിനുള്ള പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്

ബ്രിട്ടനില്‍ പരിഗണനയിലുള്ള അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് (ദയാവധം) പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്. ഹൗസ് ഓഫ് കോമണ്‍സില്‍ വെള്ളിയാഴ്ച ബില്‍ ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തുന്നതിന് മുന്‍പ് ഈ പ്രഖ്യാപനം വന്നത് ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി.

നിലവിലെ അവസ്ഥയില്‍ ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് ബില്ലില്‍ ആത്മവിശ്വാസമില്ല, അതാണ് ബില്ലിനുള്ള പിന്തുണ പിന്‍വലിക്കുന്നത്, ആര്‍സിപി പ്രസിഡന്റ് ഡോ. ലേഡ് സ്മിത്ത് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ദയാവധ കേസുകള്‍ പരിശോധിക്കുന്ന പാനലില്‍ ഒരു സൈക്യാട്രിസ്റ്റ് കൂടി ഉണ്ടാകും. കോളേജിന്റെ പിന്തുണ പിന്‍വലിച്ചത് ഇതില്‍ നിര്‍ണ്ണായകമാകും.

നിലവിലെ ബില്ലില്‍ സാധിച്ച് കൊടുക്കാന്‍ കഴിയാത്ത ആവശ്യങ്ങളെ കുറിച്ചോ, ദയാവധം ചികിത്സയുടെ ഭാഗമാണോ, അല്ലയോ എന്നതിലും, പാനലില്‍ സൈക്യാട്രിസ്റ്റിന്റെ റോള്‍ സംബന്ധിച്ചും, ഇത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതും ഉള്‍പ്പെടെ വിഷയങ്ങളില്‍ നിശബ്ദത പാലിക്കുകയാണ്. ഇതാണ് കോളേജിന്റെ പിന്തുണ പിന്‍വലിക്കുന്നതിലേക്ക് നയിച്ചത്. നേരത്തെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും സമാന നിലപാട് സ്വീകരിച്ചിരുന്നു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില മാരക രോഗികള്‍ക്ക് അസിസ്റ്റഡ് ഡൈയിംഗ് അനുവദിക്കുന്ന തരത്തില്‍ നിയമം മാറ്റുന്നതിനോട് അവര്‍ യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ബിബിസി ന്യൂസ് 5,000-ത്തിലധികം ജിപിമാര്‍ക്ക് ഒരു ചോദ്യാവലി അയച്ചു.

1,000-ത്തിലധികം ജിപിമാര്‍ മറുപടി നല്‍കി, ഏകദേശം 500 പേര്‍ അസിസ്റ്റഡ് ഡൈയിംഗ് നിയമത്തെ എതിര്‍ക്കുന്നുവെന്നും ഏകദേശം 400 പേര്‍ അനുകൂലിക്കുന്നുവെന്നും പറഞ്ഞു.
നിയമ മാറ്റത്തിന് എതിരാണെന്ന് പറഞ്ഞ 500 ജിപിമാരില്‍ ചിലര്‍ ബില്ലിനെ "ഭയാനകവും", "വളരെ അപകടകരവും", "ക്രൂരവും" എന്ന് വിളിച്ചു.

അതേസമയം, ബില്ലിനെതിരെ പ്രമുഖ സോഷ്യല്‍ കെയര്‍ ഗ്രൂപ്പുകള്‍ രംഗത്ത് വന്നിട്ടുണ്ട്. നിയമത്തില്‍ വരുത്തുന്ന ഭേദഗതികള്‍ പ്രാവര്‍ത്തകമല്ലെന്നാണ് ഇവരുടെ ആരോപണം. അസുഖബാധിതരായ മുതിര്‍ന്നവര്‍ക്ക് കെയര്‍ നല്‍കുന്ന മൂന്ന് മില്ല്യണ്‍ വരുന്ന ജോലിക്കാര്‍ക്ക് മേല്‍ ഇത് സൃഷ്ടിക്കുന്ന സമ്മര്‍ദം ചെറുതല്ലെന്ന് കൊളീഷന്‍ ഓഫ് ഫ്രണ്ട്‌ലൈന്‍ കെയര്‍ ഫോര്‍ പീപ്പില്‍ നിയറിംഗ് ദി എന്‍ഡ് ഓഫ് ലൈഫ് ആശങ്കപ്പെടുന്നു.

അതേസമയം ദയാവധം നടത്താനുള്ള ബില്‍ സ്‌കോട്ട്‌ലണ്ടില്‍ ആദ്യ ഘട്ടം പാസായി.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions