യു.കെ.വാര്‍ത്തകള്‍

സേവന, ഉത്പാദന മേഖലകള്‍ രക്ഷയായി; വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥ കുതിച്ചു

2025ലെ ആദ്യ മൂന്നു മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ നേരത്തെ പ്രവചിച്ച 0.6 ശതമാനത്തേക്കാള്‍ ഉയര്‍ന്ന് 0.7 ശതമാനം വളര്‍ച്ച കൈവരിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. സാമ്പത്തിക രംഗത്ത് യുകെ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ കാലയളവിലെ ഉത്പാദനം ഗണ്യമായി വളര്‍ന്നതായാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) കണക്കുകള്‍ കാണിക്കുന്നത്. എന്നിരുന്നാലും സേവന മേഖലയുടെ വളര്‍ച്ചയാണ് വികസന കുതിപ്പിന് കളം ഒരുക്കിയത്. ഏപ്രില്‍ മാസത്തില്‍ യുഎസ് ഓപ്പണ്‍ ഇറക്കുമതി താരിഫുകള്‍ ഏര്‍പ്പെടുത്തുന്നതും യുകെയിലെ തൊഴിലുടമകളുടെ മേലുള്ള നികുതികള്‍ വര്‍ധിക്കുന്നതിനു മുന്‍പുള്ള കാലഘട്ടത്തിലാണ് സമ്പദ് വ്യവസ്ഥ വളര്‍ച്ചാ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത പാദത്തിലെ വളര്‍ച്ചാ നിരക്കിനെ കുറിച്ച് വിശകലന വിദഗ്ധരുടെ ഇടയില്‍ സംശയം ഉണ്ട്.

പുറത്തുവരുന്ന കണക്കുകള്‍ സര്‍ക്കാരിന് ആശ്വാസം നല്‍കുന്നവയാണ്. ഏറ്റവും പുതിയ കണക്കുകള്‍ യുകെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും സാധ്യതയും കാണിക്കുന്നുവെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍, യുകെ സമ്പദ്‌വ്യവസ്ഥ യുഎസ്, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നിവയേക്കാള്‍ വേഗത്തില്‍ വളര്‍ന്നു എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുഎസുമായി അടുത്തിടെ ഉണ്ടാക്കിയ വ്യാപാര കരാറിന്റെ വെളിച്ചത്തില്‍ തുടര്‍ മാസങ്ങളിലും കടുത്ത പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട്. യുഎസുമായുള്ള വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ കാറുകള്‍, അലൂമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ താരിഫുകള്‍ വെട്ടി കുറയ്ക്കപ്പെടും. ഇതുവഴി ആയിരക്കണക്കിന് ബ്രിട്ടീഷ് തൊഴിലുകള്‍ സംരക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ് സ്റ്റീല്‍, അലുമിനിയം കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ യു എസുമായി ധാരണയായിട്ടുണ്ട്. തകര്‍ച്ചയില്‍ മുങ്ങി താഴുന്ന ബ്രിട്ടനിലെ സ്റ്റീല്‍ വ്യവസായത്തിന് ഇത് ഒരു പിടിവള്ളിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യണ്‍ പൗണ്ടിലധികം വിലമതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.

ബ്രിട്ടനിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാര്‍ നിലവില്‍ വരുന്നത് യുകെയിലെ ഇന്ത്യന്‍ കമ്പനികള്‍ക്കും ആശ്വാസകരമാണ്. ടാറ്റാ സ്റ്റീല്‍, ജാഗ്വാര്‍ എന്നീ ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ക്ക് കരാര്‍ വലിയതോതില്‍ പ്രയോജനം ചെയ്യും.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions