യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഇരയാകുന്നത് നൂറുകണക്കിന് ഹൃദ്രോഗ രോഗികള്‍; കടുത്ത ആശങ്ക


എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത് മൂലം ഓരോ വര്‍ഷവും ആയിരക്കണക്കിന് പേരാണ് മരിക്കുന്നത്. ഇതില്‍ത്തന്നെ ഹൃദ്രോഗ രോഗികള്‍ ആണ് കൂടുതലും ഇരകളാക്കപ്പെടുന്നത്. യുകെയിലുടനീളമുള്ള ഏകദേശം 300,000 ആളുകള്‍ക്ക് അയോര്‍ട്ടിക് സ്റ്റെനോസിസ് (AS) ഉണ്ട്. ഇത് ഗുരുതരവും എന്നാല്‍ ലക്ഷണമില്ലാത്തതുമായ ഒരു രോഗമാണ്. ഈ രോഗം ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വിനെ ദുര്‍ബലപ്പെടുത്തുന്നു. ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ടാവി) എന്നറിയപ്പെടുന്ന ശസ്ത്രക്രിയ രോഗികളില്‍ നേരത്തെ നടത്തിയാല്‍ രോഗികളെ സാധാരണ ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും.

ഇത്തരത്തില്‍ ടാവി ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്ന യുകെയിലെ 35 കേന്ദ്രങ്ങളില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍, 400-ലധികം ആളുകള്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് മരിക്കുന്നതായി കണ്ടെത്തി. ഇത് വെയ്റ്റിംഗ് ലിസ്റ്റിലെ എട്ട് ശതമാനത്തോളം വരും. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയില്‍ ടാവി നടപടിക്രമങ്ങള്‍ വളരെ കുറവാണെന്ന് എടുത്തുകാണിച്ച കിംഗ്സ് കോളേജ് ആശുപത്രിയിലെ ഡോ. ജോണ്‍ ബൈറണ്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ഈ മരണനിരക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

അയോര്‍ട്ടിക് സ്റ്റെനോസിസ് (AS) ബാധിച്ച് എന്‍എച്ച്എസ് വഴി സമയബന്ധിതമായ ചികിത്സ ലഭിക്കാത്ത രോഗികളില്‍ മരണസംഖ്യ ഉയരുന്നതില്‍ ഡോ. ജോണ്‍ ബൈറണ്‍ ആശങ്ക ഉന്നയിച്ചു. 70, 80, 90 വയസ്സിനിടയിലുള്ള പ്രായമായവരെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് മൂലമുള്ള കാലതാമസം കാരണം രോഗികള്‍ അമിതമായ ചികിത്സാ കാലതാമസം നേരിടുന്നുണ്ടെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു. ചികിത്സ ലഭ്യമാക്കല്‍ മെച്ചപ്പെടുത്തുന്നതിനുമായി ഒരു പുതിയ പരിഷ്കരണ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും അതില്‍ ടാവിക്കായി കാത്തിരിക്കുന്നവരും ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുകെയില്‍ 65 വയസിന് താഴെയുള്ളവരില്‍ ഹൃദയസംബന്ധമായ മരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ (BHF) ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വഷളാകുന്ന പൊതുജനാരോഗ്യം, വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി, നിരന്തരമായ ആരോഗ്യ അസമത്വങ്ങള്‍, കോവിഡ് -19 ന്റെ ദീര്‍ഘകാല ആഘാതം എന്നിവ മൂലമാണ് ആരോഗ്യം മോശമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഗണ്യമായ കുറവ് വരുത്താന്‍ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions