യു.കെ.വാര്‍ത്തകള്‍

യുഎസിന്റെ താരിഫ് നയം യുകെയിലെ കാര്‍ ഉല്‍പാദന മേഖലയ്ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മാസത്തില്‍ കുത്തനെ ഇടിവ്


മാറിമാറി വരുന്ന യുഎസിന്റെ താരിഫ് നയം യുകെയുടെ കാര്‍ ഉത്പാദന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. കാര്‍ ഉത്പാദനം ഏപ്രില്‍ മാസത്തില്‍ കുത്തനെ കുറഞ്ഞതായിട്ടാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏപ്രിലില്‍ ഇത്രയും ഉത്പാദനം കുറഞ്ഞ സമയം ലോക്ക്ഡൗണ്‍ സമയത്ത് മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

യുഎസ് , യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവയുമായുള്ള വ്യാപാര കരാര്‍ വരുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

ഇവി കാറുകളിലേക്ക് മാറുന്നതും ഉത്പാദനം താല്‍ക്കാലികമായി കുറയുന്നതിന് കാരണമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ കുറവും മാര്‍ച്ച് മാസത്തേക്കാള്‍ 25 ശതമാനം കുറവുമാണ് ഏപ്രില്‍ മാസത്തിലുണ്ടായത്.

മുമ്പ് ഏപ്രില്‍ മാസത്തിലെ ഉത്പാദനം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 1952 ലായിരുന്നു. അന്ന് 53517 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. കയറ്റുമതിക്കുള്ള കാര്‍ ഉത്പാദനത്തില്‍ 10.1 ശതമാനം കുറവുണ്ട്.

യുഎസില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള കാര്‍ ഡിമാന്‍ഡ് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ കാര്‍ ഉത്പാദന മേഖല തിരിച്ചടിയിലാണ്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions