യു.കെ.വാര്‍ത്തകള്‍

40 വര്‍ഷത്തിനുള്ളില്‍ യുകെയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുമെന്ന് റിപ്പോര്‍ട്ട് പുറത്ത്

കുടിയേറ്റം ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ പ്രചാരണ വിഷയമാണ്. കടുത്ത നിയന്ത്രണങ്ങള്‍ കൊടുവരുമ്പോഴും രാജ്യത്തേക്ക് അനധികൃതമായി കടന്നുവരുന്നവര്‍ നിരവധിയാണ്. സമീപഭാവയില്‍ ബ്രിട്ടനില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുന്ന അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.

വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ യുകെയില്‍ ന്യൂനപക്ഷമായി മാറാന്‍ ഇനി 40 വര്‍ഷം പോലും വേണ്ടിവരില്ലെന്നാണ് ജനസംഖ്യാ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ ജനസംഖ്യയില്‍ 73 ശതമാനമുള്ള വെള്ളക്കാര്‍ 2050 എത്തുമ്പോള്‍ 57 ശതമാനമായി ചുരുങ്ങുമെന്നും മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2063 എത്തുമ്പോഴാണ് വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുക.

നൂറ്റാണ്ടിന്റെ അവസാനത്തോടെ യുകെ ജനസംഖ്യയില്‍ കേവലം 33.7 ശതമാനം പേര്‍ക്ക് മാത്രമാകും കുടിയേറ്റക്കാരായ മാതാപിതാക്കള്‍ ഇല്ലാതിരിക്കുക. ഇതില്‍ തന്നെ 40 വയസ്സില്‍ താഴെയുള്ള 28 ശതമാനം പേര്‍ക്കാണ് ഈ അവസ്ഥയെന്ന് പ്രൊഫ. മാറ്റ് ഗുഡ്‌വിന്‍ പറഞ്ഞു.

ഔദ്യോഗിക ജനസംഖ്യാ വിവരങ്ങള്‍ പ്രകാരമുള്ള ഗവേഷണത്തില്‍ ഇമിഗ്രേഷന്‍ പശ്ചാത്തലമുള്ളവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് പ്രവചിക്കുന്നത്. നിലവില്‍ 20 ശതമാനത്തില്‍ താഴെയുള്ള ഈ സ്ഥിതി 2100 ആകുന്നതോടെ 60.6 ശതമാനത്തിലേക്കാണ് വര്‍ദ്ധിക്കുക.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions