യു.കെ.വാര്‍ത്തകള്‍

ഗ്ലാസ്ഗോ വിമാനത്താവളത്തിലെ 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക്

വേനല്‍ക്കാല യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായി ഗ്ലാസ്ഗോ വിമാനത്താവളത്തിലെ 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക്. വേതനവര്‍ധനവ് ആവശ്യപ്പെട്ട് ഗ്ലാസ്‌ഗോ വിമാനത്താവളത്തിലെ അഞ്ചു കമ്പനികളില്‍ ജോലി ചെയ്യുന്ന 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുകയാണ്. സമരം വേനല്‍ക്കാല യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായേക്കും.

യുണൈറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഗ്ലാസ്ഗോ എയര്‍പോര്‍ട്ട് ലിമിറ്റഡ്, ഐ സി ടീസ് സെന്‍ട്രല്‍ സെര്‍ച്ച്, സ്വിസ്സ്പോര്‍ട്ട്, മെന്‍സീസ് ഏവിയേഷന്‍, ഫ്ലാക്ക് എന്നീ കമ്പനികളിലെ ജീവനക്കാരാണ് സമരത്തിനൊരുങ്ങുന്നത്. സമരം ഒഴിവാക്കാനായി കഴിഞ്ഞ രണ്ടാഴ്ചയായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെടുകയാണ് തൊഴിലാളികള്‍. ജീവനക്കാരുടെ കുറവ് ജോലി ഭാരം കൂട്ടുന്നുവെന്ന പരാതി വ്യാപകമാണ്. ജീവനക്കാരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും വേതനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐസിടി സെന്‍ട്രല്‍ സെര്‍ച്ച് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുന്നത്.

ഗ്ലാസ്ഗോ എയര്‍പോര്‍ട്ട് ലിമിറ്റഡിലെയും ഫ്ലാക്ക് ഫയര്‍ഫൈറ്റേഴ്‌സിലേയും തൊഴിലാളികള്‍ 3.6 ശതമാനമെന്ന ഓഫര്‍ നിരസിച്ചിരിക്കുകയാണ്. വലിയൊരു വര്‍ദ്ധനവിന് കമ്പനികളും തയ്യാറല്ല. ഇതാണ് സമരത്തിലേക്കെത്തിയിരിക്കുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions